രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ശശികല

ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയം ഉപേക്ഷിച്ച്‌ ജയലളിതയുടെ അടുത്ത അനുയായിയായിരുന്ന വി.കെ ശശികല. എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് ശശികലയെ പുറത്താക്കിയിരുന്നു. അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ജയിലിലായിരുന്ന ശശികല ആഴ്ചകള്‍ക്ക് മുമ്ബാണ് ജയില്‍ മോചിതയായത്.

തിരഞ്ഞെടുപ്പില്‍ ഡി.എം.കെയെ പരാജയപെടുത്തുകയാണ് ലക്ഷ്യം. അണ്ണാ ഡി.എം.കെ ഭരണം തുടരണമെന്നാണ് ജയലളിതയുടെ സ്വപ്നമെന്നും, അത് നിറവേറ്റണമെന്നും പ്രവര്‍ത്തകരോട് ശശികല ആവശ്യപ്പെട്ടു. ജയലളിത ജീവിച്ചിരുന്നപ്പോഴും താന്‍ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല. ജയലളിതയുടെ മരണശേഷവും അതിന് ആഗ്രഹമില്ല. തന്റെ പാര്‍ട്ടി ജയിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കും. ജയലളിതയുടെ പാരമ്ബര്യം തമിഴ്നാട്ടില്‍ നില നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ജയിലിലായിരുന്ന ഇവര്‍ ഈ മാസം ഒന്‍പതിന് ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ യോജിച്ച്‌ പ്രവര്‍ത്തിക്കണമെന്നും ശശികല ചൂണ്ടിക്കാട്ടിയിരുന്നു.

© 2025 Live Kerala News. All Rights Reserved.