ബോക്കോ ഹറാം ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു;രണ്ട് പേർക്ക് പരുക്ക്

കാനോ: ബോക്കോ ഹറാം ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും, 10 സ്ത്രീകളെ തട്ടിക്കൊണ്ടു പോയതായും റിപ്പോര്‍ട്ടുണ്ട്. ചാഡിയന്‍ തടാകത്തിന്റെ പ്രദേശത്താണ് ആക്രമണം ഉണ്ടായതെന്ന് സൈനിക മേധാവി അറിയിച്ചു. 18 പേരെയും അതി ക്രൂരമായാണ് കൊലപ്പെടുത്തിയത്.

നൈജീരിയയുടെ അതിര്‍ത്തി പ്രദേശമായ ചാഡില്‍ പ്രാദേശിക സമയം 9മണിക്കാണ് ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായതിന് ശേഷം തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ സൈനീക ആസ്ഥാനങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് പത്ത് ഭീകരരെ വധിച്ചെന്ന് സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.

2009 ന് ശേഷം ബോക്കോ ഹറാം ആക്രമണത്തില്‍ നൈജീരിയയില്‍ ഇതുവരെ 20000 പേര്‍ മരിച്ചിട്ടുണ്ട്. രണ്ട് ലക്ഷം പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. മേയ് മാസത്തില്‍, ചാഡിയന്‍ സൈനിക ചെക്ക് പോസ്റ്റില്‍ ബോക്കോ ഹറാമിന്റെ ആക്രമണത്തില്‍ 4 ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും, പട്ടാളക്കാരനും കൊല്ലപ്പെട്ടിരുന്നു.

© 2025 Live Kerala News. All Rights Reserved.