കൂല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും പാകിസ്ഥാന്‍ വിസ അനുവധിച്ചു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്ഥാന്‍ വിസ അനുവദിച്ചു. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

വിസ അപേക്ഷ ലഭിച്ചതായി പാകിസ്ഥാന്‍ ശനിയാഴ്ച അറിയിച്ചിരുന്നു. അപേക്ഷ പരിഗണിക്കുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ കൂടി ഇവരോടൊപ്പം അനുവദിക്കാമെന്നും മന്ത്രാലയം അറിയിച്ചു. അമ്മയ്ക്കും ഭാര്യയ്ക്കും വിസ അനുവദിക്കാന്‍ ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനോട് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് വിസ നടപടികള്‍ പൂര്‍ത്തിയായത്.

മനുഷ്യത്വപരം എന്ന നിലയിലാണ് കുല്‍ഭൂഷണിന്റെ അമ്മയുടെയും ഭാര്യയുടെയും വിസ പരിഗണിച്ചതെന്ന് പാക് വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസല്‍ പറഞ്ഞു. കുല്‍ഭൂഷണ്‍ ജാദവിനെ ഇസ്ലാമാബാദിലെത്തി കാണാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ചയാവും ഇവര്‍ കൂല്‍ഭൂഷണുമായി കൂടിക്കാഴ്ച നടത്തുക.ഇതേസമയം, ജാദവുമായി സംസാരിക്കാന്‍ നയതന്ത്ര പ്രതിനിധിയെ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. ഇന്ത്യയുടെ ചാരനാണു ജാദവെന്നും ഇയാള്‍ ശേഖരിച്ച രഹസ്യവിവരങ്ങള്‍ കൈവശപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നുമാണു പാക്കിസ്ഥാന്റെ നിലപാട്.

© 2025 Live Kerala News. All Rights Reserved.