162 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ മോചിപ്പിച്ചു

 

കറാച്ചി: അതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്ന് തടവിലാക്കിയ 162 മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ വിട്ടയച്ചു. ഇവരില്‍ 11 വയസുള്ള ഒരു കുട്ടിയുമുണ്ട്. ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ റഷ്യയിലെ ഉഫയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിന് ധാരണയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്.

ഇന്ത്യയുടെയും പാകിസ്താന്റെയും കസ്റ്റഡിയിലുള്ള മീന്‍പിടിത്തക്കാരെ അവരുടെ ബോട്ടുകളുള്‍പ്പെടെ 15 ദിവസത്തിനകം വിട്ടയയ്ക്കുമെന്നായിരുന്നു കൂടിക്കാഴ്ചയിലെ ധാരണ.

© 2025 Live Kerala News. All Rights Reserved.