30 ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന് ഹാഫിസ് സയീദ്; നിഷേധിച്ച് ഇന്ത്യ; സര്‍ജിക്കല്‍ സ്‌ട്രൈക്ക് വെറും നാടകമെന്നും ആരോപണം

ന്യൂഡല്‍ഹി:ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തി 30 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതായി ജയ്‌ഷെ മുഹമ്മദ് തലവനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദ്. നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള അഖ്‌നൂര്‍ സൈനിക ക്യാംപിലാണ് നാലു പേര്‍ ആക്രമിച്ചതെന്നും് 30 സൈനികരെ വധിച്ചതെന്നാണ് ഹാഫിസ് സയീദിന്റെ അവകാശവാദം. സെപ്റ്റംബറില്‍ നിയന്ത്രണരേഖ കടന്ന് പാക്ക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയെന്ന് പറയുന്ന മിന്നലാക്രമണം നുണയാണെന്നും ലോകത്തെ വിഡ്ഢികളാക്കാന്‍ ഇന്ത്യ കളിച്ച നാടകമാണ് അതെന്നും സയീദ് അവകാശപ്പെട്ടു.അതേസമയം, 30 ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന സയീദിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യ നിഷേധിച്ചു. ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് തൊഴിലാളികളാണ് മരിച്ചതെന്നും ഇന്ത്യ വ്യക്തമാക്കി. പാക്ക് അധീന കശ്മീരിലെ മുസാഫര്‍ബാദില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരരെ അഭിസംബോധന ചെയ്യുമ്പോഴാണ് ഹാഫിസ് സയീദ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

© 2025 Live Kerala News. All Rights Reserved.