കമ്മട്ടിപ്പാടം ഡിവിഡിയിറങ്ങുമ്പോള്‍ നാല് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാകും; എഡിറ്റ് ചെയ്തപ്പോള്‍ ഒഴിവാക്കേണ്ടിവന്ന കഥാപാത്രങ്ങള്‍, ഉപകഥകള്‍, സന്ദര്‍ഭങ്ങള്‍ എന്നിവയെല്ലാം ഇതില്‍ കാണാമെന്ന് രാജീവ് രവി

കൊച്ചി: കമ്മട്ടിപ്പാടം ിഡിവിഡിയിറങ്ങുമ്പോള്‍ നാല് മണിക്കരൂര്‍ ദൈര്‍ഘ്യമുണ്ടാകുമെന്നും ഡിറ്റ് ചെയ്തപ്പോള്‍ ഒഴിവാക്കേണ്ടിവന്ന കഥാപാത്രങ്ങള്‍, ഉപകഥകള്‍, സന്ദര്‍ഭങ്ങള്‍ എന്നിവയെല്ലാം ഇതില്‍ കാണാമെന്നും സംവിധായകന്‍ രാജീവ് രവി. ചിത്രത്തിന്റെ എഡിറ്റിങ് കഴിഞ്ഞപ്പോള്‍ നാലു മണിക്കൂര്‍ നീണ്ടതായിരുന്നു ഈ സിനിമ. പിന്നീട് വീണ്ടും കുറച്ചാണ് മൂന്ന് മണിക്കൂര്‍ ആക്കിയത്. സിനിമയ്ക്ക് രണ്ടര മണിക്കൂറെ സമയം പാടുള്ളു എന്നു തീരുമാനിച്ചത് ആരാണെന്നറിയില്ല. ചിലപ്പോള്‍ അതിലും കൂടൂതല്‍ സമയം വേണ്ടിവരും. കമ്മട്ടിപ്പാടം അത്തരമൊരു സിനിമയാണെന്നും രാജീവ് രവി പറയുന്നു. വീട്ടിലിരുന്നു സ്വതന്ത്രമായി കാണുന്നവര്‍ക്ക് അതെല്ലാം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോയെന്നും രാജീവ് രവി പറയുന്നു. മനോരമ ഓണ്‍ലൈനിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ ഇപ്പോഴാണ് വിഷമം തോന്നുന്നതെന്നും രാജീവ് രവി പറയുന്നു. എ സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ അന്ന് വിഷമം തോന്നിയിരുന്നില്ല. എന്നാല്‍ ഇന്ന് വിഷമമുണ്ട്. കത്തിക്കുത്ത് പോലുള്ള വയലന്‍സ് നിറഞ്ഞ രംഗങ്ങള്‍ കാണിക്കുന്നു എന്ന് പറഞ്ഞാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചേരിയിലെ തെറി തിയേറ്ററുകളില്‍ കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമില്ല: ‘പുലയന്‍’ വെട്ടിയതിനെ ന്യായീകരിച്ച് സെന്‍സര്‍ബോര്‍ഡ് തൊഴിലാളികളുടെ വേതനമല്ല, താരങ്ങളുടെ പ്രതിഫലമാണ് കുറക്കേണ്ടത്: രാജീവ് രവി പഴശ്ശിരാജ ഇതിലും വയലന്‍സ് നിറഞ്ഞ സിനിമയാണ്. എന്നിട്ടും എ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. എല്ലാവര്‍ക്കും കാണാവുന്ന യു സര്‍ട്ടിഫിക്കറ്റാണു നല്‍കിയത്. പഴശ്ശിരാജയില്‍ അമ്പും വാളും കുത്തിക്കയറുന്നതും വെട്ടുന്നതും വെടി കൊള്ളുന്നതുമെല്ലാമുണ്ടല്ലോ. സെന്‍സര്‍ ഉദ്യോഗസ്ഥരെ കുറ്റം പറയാനാകില്ല. അവര്‍ക്കു കൃത്യമായ മാര്‍ഗനിര്‍ദേശമുണ്ട്. അവര്‍ക്കതനുസരിച്ചു മാത്രമേ ജോലി ചെയ്യാനാകൂ. എന്നും രാജീവ് രവി കൂട്ടിച്ചേര്‍ത്തു.

© 2025 Live Kerala News. All Rights Reserved.