എന്‍ എസ് എസ് ആസ്ഥാനത്തു നിന്ന് സുരേഷ് ഗോപിയെ ഇറക്കി വിട്ടു

മന്നത്ത്: എന്‍ എന്‍ എസ് ആസ്ഥാനത്തു നിന്ന് സുരേഷ് ഗോപിയെ ഇറക്കി വിട്ടു. മന്നം സമാധിയില്‍ പുഷ്പാര്‍ചനയ്ക്ക് ഹാളില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സുകുമാരന്‍ നായര്‍ സുേഷ് ഗോപിയെ ഇറക്കി വിട്ടത്. സുകുമാരന്‍ നായരുടെ പ്രതിരണത്തില്‍ തന്റെ ഹൃദയം പൊട്ടിയെന്ന് സുരേഷ് ഗോപി പറഞ്ഞു.നിങ്ങളുടെ ഷോ ഇവിടെ വേണ്ടന്നായിരുന്നു എന്‍എന്‍ എസ് നേതൃത്വത്തം വ്യക്തമാക്കിയത്.

സുരേഷ് ഗോപിയുടെ പിറന്നാളാണ് ഇന്ന്. പിറന്നാള്‍ പ്രമാണിച്ച് വാഴപ്പള്ളിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പെരുന്നയിലെത്തുകയായിരുന്നു സുരേഷ് ഗോപി. തന്നെ നായര്‍ സമുദായംഗങ്ങള്‍ ക്ഷണിച്ചിട്ടാണ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കാണാന്‍ പോയതെന്ന് സുരേഷ് ഗോപി പറഞ്ഞു. താനും ചെവിയില്‍ പൂടയുള്ള നായരാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ബജറ്റ് സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് സുരേഷ് ഗോപി പോയി പ്രവേശനത്തിന് അനുമതി ചോദിച്ചപ്പോഴായിരുന്നു ജനറല്‍ സെക്രട്ടറി സുരേഷ് ഗോപിയെ ഇറക്കിവിട്ടത്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താനാണ് സുരേഷ് ഗോപിക്ക് അനുമതി നല്‍കിയത്. അല്ലാതെ ബജറ്റ് സമ്മേളനം നടക്കുന്ന ഹാളില്‍ ഷോ നടത്താനല്ല അനുമതി നല്‍കിയതെന്നും ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

© 2025 Live Kerala News. All Rights Reserved.