ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് നാലുവര്‍ഷം; ക്രൂരമായ രാഷ്ട്രീയ പ്രതികാരത്തിന്റെ ഓര്‍മ്മകളില്‍ കേരളം

തിരുവനന്തപുരം: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് നാലുവര്‍ഷം പൂര്‍ത്തിയാകുന്നു. ക്രൂരമായ രാഷ്ട്രീയ പ്രതികാരത്തിന്റെ ഓര്‍മ്മകളിലാണ് കേരളം. കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം എങ്ങുമെത്തിയിട്ടില്ല. ക്രിമിനലുകള്‍ക്കൊപ്പം സിപിഎം നേതാക്കളും പ്രതികളായ കേസില്‍ ഉന്നത രാഷ്ട്രീയ ഗൂഡാലോചന പുറത്തു കൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്നാണ് ടി.പിയുടെ ഭാര്യ കെ.കെ രമയുടെ ആവശ്യം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതിന്മേല്‍ തീരുമാനമായിട്ടില്ല. ആവശ്യത്തിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ അടയിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോപണം. ഈ തെരഞ്ഞെടുപ്പിലും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ ടിപി വധം ഉപയോഗിക്കാമെന്ന കണക്ക് കൂട്ടലിലാണ് യുഡിഎഫും ബിജെപിയും.

© 2025 Live Kerala News. All Rights Reserved.