കൈരളി പീപ്പിളും ഇപി ജയരാജനും പത്ത് കോടി രൂപ വാഗ്ദാനം ചെയ്തു. സരിതയുടെ ശബ്ദരേഖ ലൈവ് കേരള ന്യൂസിന്..

തിരുവനന്തപുരം: കൈരളി പീപ്പിള്‍ ചാനലിനും സിപിഎമ്മിനുമെതിരെ ഗുരുതര ആരോപണവുമായി സരിത എസ് നായര്‍ രംഗത്ത്. മുഖ്യമന്ത്രിയ്‌ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ കൈരളി റിപ്പോര്‍ട്ടര്‍ 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ശബ്ദരേഖയില്‍ പറയുന്നു.

Courtesy: PRAVASISABDAM

ശബ്ദരേഖ ഇങ്ങനെ..

അട്ടക്കുളങ്ങര ജയിലില്‍ ആയിരുന്നപ്പോള്‍ കൈരളി ടിവിയുടെ റിപ്പോര്‍ട്ടര്‍ വന്നിരുന്നു. സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ആരോപണം ഉന്നയിക്കാന്‍ ആദ്യം 5 കോടി രൂപ വാഗ്ദാനം ചെയ്തു. പിന്നീട് 10 കോടി രൂപ വാഗ്ദാനം ചെയ്തു. എന്നാല്‍ അന്നൊന്നും താന്‍ ഇത് ആരോടും പറഞ്ഞില്ല.
താന്‍ വഴങ്ങാതെ വന്നപ്പോള്‍ ഇപി ജയരാജന്‍ ഫെന്നി ബാലകൃഷ്ണനെ സമീപിച്ചു. പിന്നീട് തന്നേയും തന്റെ അഭിപാഷകനേയും പല തവണകളിലായി സിപിഎം നേതാക്കള്‍ സമീപിച്ചു.

https://www.youtube.com/watch?t=37&v=7999BncOEzU

© 2025 Live Kerala News. All Rights Reserved.