അടൂരിലെ കൂട്ടബലാത്സംഘത്തിനിരയായ വിദ്യാര്‍ഥിനികളെ പ്രതികള്‍ മുമ്പും പലതവണ പീഡിപ്പിച്ചിരുന്നു; ഒരു പെണ്‍കുട്ടി ഗര്‍ഭിണിയായി; കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി

അടൂര്‍: കൈകാലുകള്‍ ബന്ധിപ്പിക്കപ്പെട്ടശേഷം കൂട്ടബലാത്സംഘത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പ്രണയം നടിച്ച് മുമ്പും പലതവണ പീഡനത്തിനിരയാക്കിയതായി പൊലീസ്. പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയായെങ്കിലും സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായവരില്‍ വളളിക്കാവ് സ്വദേശി യൂത്ത് കോണ്‍ഗ്രസ് നേതാവും പെടുന്നു. ഇന്നലെ അടൂര്‍ പൊലീസ് നാല് പേരെ പ്രതിയാക്കി കേസെടുത്തതിന് പിന്നാലെയാണ് കൊല്ലം ശൂരനാട് പൊലീസ് നാല് പേരെക്കൂടി അറസ്റ്റ് ചെയ്തത്.9, 10 ക്ലാസുകളില്‍ പഠിക്കുന്ന അടൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളെ കരുനാഗപ്പള്ളി വള്ളിക്കാവിലെത്തിച്ച് 11ല്‍ അധികം പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്ന കേസിലാണ് കൂടുതല്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 4, 5 തീയതികളിലായി നടന്ന പീഡനവിവരം കുട്ടികള്‍ ക്ലാസിലിരുന്നു സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സഹപാഠികള്‍ അധ്യാപകരെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അധ്യാപകര്‍ കുട്ടികളോട് സംസാരിച്ചപ്പോഴാണ് പീഡനവിവരം പുറത്താവുന്നത്. തുടര്‍ന്ന് അധ്യാപകര്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.

PEEDANAM

പീഡനത്തിനിരയായ കുട്ടികളില്‍ ഒരാളുമായി നേരത്തെ സൗഹൃദമുണ്ടായിരുന്ന പ്രതികളിലൊരാള്‍ നാലാം തീയതി രാവിലെ കുട്ടികളെ കടല്‍ കാണിക്കാമെന്നു പ്രലോഭിപ്പിച്ചു ചെറിയഴീക്കല്‍ ബീച്ചില്‍ കൊണ്ടുപോയി. തുടര്‍ന്ന് ഹരിലാലിന്റെ വീട്ടില്‍ എത്തുകയും ഇവിടെവെച്ച് കൂട്ടുകാരിയായ കുട്ടിയെ ലൈംഗിക വേഴ്ചക്ക് പ്രേരിപ്പിച്ചെങ്കിലും വഴങ്ങാതിരുന്ന കുട്ടിയെ ഷാളുപയോഗിച്ച് കൈകള്‍കൂട്ടിക്കെട്ടി നാല് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയായിരുന്നു .അറസ്റ്റിലായ പ്രതികള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം പണം നല്‍കിയ പ്രതികള്‍ മറ്റ് പെണ്‍കുട്ടികളെ കൂട്ടികൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പുറമെ പെണ്‍കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രതികള്‍ മെബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും പ്രതികള്‍ ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.