കൊച്ചി: 2006 ആഗസ്തില്‍ നടന്ന പാനായിക്കുളം സിമി ക്യാമ്പുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികളുടെ എറണാകുളം എന്‍ഐഎ കോടതിയാണ് ശിക്ഷ് പ്രഖ്യാപിച്ചത്. പ്രതികളില്‍ ഈരാറ്റുപേട്ട പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിഖ്, ആലുവ കുഞ്ഞുനിക്കര പെരുന്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്‌വി, എന്നിവര്‍ക്ക് പതിനാല് വര്‍ഷം തടവും മറ്റ് പ്രതികളായ ഈരാറ്റുപേട്ട നടക്കല്‍ പീടിയേക്കല്‍ വീട്ടില്‍ പി.എ. ഷാദുലി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, നിസാമുദ്ദീന്‍, ഈരാറ്റുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമാം എന്നിവര്‍ക്ക് 12 വര്‍ഷം തടവിനുമാണ് കോടതി ശിക്ഷിച്ചത്. ആദ്യ രണ്ട് പ്രതികള്‍ 60,000 രൂപ പിഴയും മൂന്ന് മുതല്‍ ്അഞ്ച് വരെയുള്ള പ്രതികള്‍ 55,000 രൂപ പിഴയും അടയ്ക്കണം. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ 11 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. വിചാരണ നേരിട്ട 17 പ്രതികളില്‍ 16 പേരുടെ വിധിയാണ് എന്‍ഐഎ കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ പ്രഖ്യാപിച്ചത്. ആദ്യ രണ്ട് പ്രതികള്‍ക്ക് രാജ്യജ്രോഹവും മറ്റ് മൂന്ന് പേര്‍ക്ക് ഗൂഢാലോചന കുറ്റവുമാണ് ചുമത്തിയിരുന്നത്.
മറ്റു പ്രതികളായ തൃശൂര്‍ എറിയാട് കറുകപ്പാടത്ത് പുത്തന്‍വീട്ടില്‍ ഷമീര്‍, എറിയാട് കടകത്തകത്ത് വീട്ടില്‍ അബ്ദുല്‍ ഹക്കീം, ഉടുമ്പന്‍ചോല പൂപ്പാറ മുണ്ടികുന്നേല്‍ നിസാര്‍, കോതമംഗലം പല്ലാരിമംഗലം ഉള്ളിയാട്ട് വീട്ടില്‍ മുഹ്യുദ്ദീന്‍കുട്ടി എന്ന താഹ, പറവൂര്‍ വയലക്കാട് കാട്ടിപറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍, എറിയാട് ഇല്ലംതുരുത്തി വീട്ടില്‍ അഷ്‌കര്‍, എറിയാട് എട്ടുതെങ്ങിന്‍പറമ്പില്‍ നിസാര്‍ എന്ന മുഹമ്മദ് നിസാര്‍, പാനായിക്കുളം മാടത്തില്‍ വീട്ടില്‍ ഹാഷിം, തൃക്കാരിയൂര്‍ ചിറ്റേത്തുകുടിയില്‍ റിയാസ്, പെരുമ്പാവൂര്‍ മുടിക്കല്‍ കൊല്ലംകുടിയില്‍ മുഹമ്മദ് നൈസാം, ഉളിയന്നൂര്‍ സ്വദേശി നിസാര്‍ എന്നിവരെ കോടതി വെറുതെ വിട്ടു. കേസിലെ 13ാം പ്രതിയായി വിചാരണ നേരിട്ട ഈരാറ്റുപേട്ട പുഴക്കരയില്‍ വീട്ടില്‍ സ്വാലിഹിന് കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനാല്‍ കോട്ടയം ജുവനൈല്‍ കോടതി വിചാരണ നടത്തും. 2006 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ‘സ്വാതന്ത്ര്യദിനത്തില്‍ മുസ്‌ലിംകളുടെ പങ്ക്’ എന്ന പേരില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ നടത്തിയ ചര്‍ച്ചാ യോഗം നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗമായിരുന്നുവെന്നാണ് ആരോപണം. കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ മാപ്പുസാക്ഷിയാക്കിയാണ് വിചാരണ നടത്തിയത്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി വിധിയുണ്ടായിരിക്കുന്നത്.