മദ്രസയിലെ ലൈംഗികപീഡനത്തിന് തെളിവ് തരാന്‍ തയ്യാറാണെന്ന് സംവിധായകന്‍ അലി അക്ബര്‍; തന്നെ പീഡിപ്പിച്ച ഉസ്താദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്

കോഴിക്കോട്: മദ്രയില്‍ ലൈംഗിക പീഢനം നടക്കുന്നുണ്ടെങ്കില്‍ തെളിവ് തരണമെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ചലച്ചിത്ര സംവിധായകന്‍ അലി അക്ബറിന്റ മറുപടി. മദ്രസയിലെ ലൈംഗിക പീഡനത്തിന് തെളിവ് നല്‍കാന്‍ തയ്യാറാണെന്ന് അലി അക്ബര്‍ പറഞ്ഞു. താന്‍ മദ്രസയിലെ ലൈംഗിക പീഡനത്തിന്റെ ഇരയാണ്.തന്നെ പീഡിപ്പിച്ച ഉസ്താദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അന്ന് ഭയം മൂലം ആരോടും പരാതി പറഞ്ഞില്ല. തന്നെപ്പോലെ പീഡനത്തിനിരയായ നിരവധി പേര്‍ ജീവിച്ചിരുപ്പുണ്ട്. എന്നാല്‍ ഊരുവിലക്ക് അടക്കമുള്ള പ്രതികാര നടപടികള്‍ ഭയന്നാണ് ആരും തുറന്നു പറയാത്തതെന്നും അലി അക്ബര്‍ പറഞ്ഞു. മദ്രസകളില്‍ ലൈംഗിക പീഡനം നടക്കുന്നുവെന്ന് പരാതി പറയുന്നവര്‍ തെളിവ് ഹാജരാക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചിരുന്നു. മദ്രസകളിലെ പീഡനത്തെക്കുറിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തക വി.പി റജീനയിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പശ്ചാത്തലത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് അലി അക്ബര്‍ രംഗത്ത് വന്നത്. രണ്ട് പതിറ്റാണ്ടു മുമ്പ് മദ്രസയില്‍ പഠിക്കുന്ന കാലത്തുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഫെയസ്ബുക്കില്‍ പോസ്റ്റിട്ടതിന് മാധ്യമപ്രവര്‍ത്തക റജീനയ്‌ക്കെതിരെ മതമൗലീകവാദികള്‍ രംഗത്ത് വന്നിരുന്നു. പിന്നീട് റജീനയുടെ എഫ്ബി അക്കൗണ്ട് മാസ് റിപ്പോര്‍ട്ടിംഗിലൂടെ പൂട്ടിക്കുകയും ചെയ്തു. ഇതിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരുള്‍പ്പെടെ രംഗത്ത് വരികയും സംഭവം ദേശീയ മാധ്യമങ്ങളില്‍വരെ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് കാന്തപുരം മദ്രസ പീഡനത്തിന് തെളിവുണ്ടോയെന്ന് ആവശ്യപ്പെട്ടതും തെളിവ് തരാന്‍ തയ്യാറായി സംവിധായകന്‍ അലി അക്ബര്‍ രംഗത്ത് വന്നത്.

© 2024 Live Kerala News. All Rights Reserved.