കുറച്ചുകാലം പാസ്റ്റര്‍ക്കൊപ്പം കഴിഞ്ഞു; ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയതോടെ പാസ്റ്റര്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും പണംതട്ടിയെന്നും കേസുകൊടുത്തു; ഒളിവിലായിരുന്ന പാസ്റ്റര്‍ പൊലീസില്‍ കീഴടങ്ങി

കോഴഞ്ചേരി: പീഡിപ്പിക്കുകയും അശ്ലീലചിത്രം പകര്‍ത്തുകയും ചെയ്‌തെന്ന മദ്ധ്യവയസ്‌കയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കല്ലൂപ്പാറ കാഞ്ഞിരത്തുങ്കല്‍ ശമുവേല്‍ ജോണി (50) നെ അറസ്റ്റ് ചെയ്തത്. യാണ് പോലീസ് പിടികൂടിയത്. കോഴഞ്ചേരി സി.ഐ. എസ്.വിദ്യാധരന് ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊന്‍കുന്നത്തിനടുത്ത് കൊടുങ്ങൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്. 2012 ജനവരി മുതല്‍ മാര്‍ച്ച് വരെ പായിപ്പാട് സ്വദേശിനിയായ യുവതിക്കൊപ്പമായിരുന്നു പാസ്റ്ററുടെ ജീവിതം. ഇതിനിടെയാണ് യുവതിയുടെ ഭര്‍ത്താവിന്റെ രംഗപ്രവേശം. ട ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഇരുവരേയും പൊലീസ് കണ്ടെത്തി സ്ത്രീയെ ഭര്‍ത്താവിനൊപ്പം അയച്ചു. തുടര്‍ന്നാണ്് പാസ്റ്റര്‍ 17,000 രൂപ അപഹരിച്ചെന്നും നഗ്‌നചിത്രങ്ങള്‍ എടുത്ത് പ്രദര്‍ശിപ്പിച്ചെന്നും കാട്ടി യുവതി കോയിപ്രം പോലീസില്‍ പരാതി നല്‍കിയത്. മധ്യവയസ്‌കയും പാസ്റ്റും തമ്മിലുള്ള ബന്ധം നാട്ടിലൊന്നാകെ പാട്ടാണ്. എന്നാലിപ്പോള്‍ യുവതി പരാതിയുമായി വന്നത് ഭര്‍തൃപ്രേരണയാലാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പാസ്റ്റര്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയോയെന്നതിനെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ നാടുവിട്ടു. കൊടുങ്ങൂരിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മഫ്തിയില്‍ പോലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ അമ്മയാണെന്ന് പറഞ്ഞ സ്ത്രീ ഇയാള്‍ ബാങ്കില്‍ പോയതാണെന്ന് അറിയിച്ചു. ബൈക്കില്‍ വരുംവഴി തന്നെ ആളുകള്‍ പിന്തുടരുന്നുവെന്ന് കണ്ട് ഇയാള്‍ പൊന്‍കുന്നം പോലീസ് സ്റ്റേഷനില്‍ ഓടിക്കയറി.ഇവിടെനിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോഴഞ്ചേരി സി.ഐ. ഓഫീസില്‍ എത്തിച്ചു. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.