ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ സംഘ്പരിവാറുകാരനും കുടുങ്ങി; പെണ്‍കുട്ടികളുടെ നഗ്നചിത്രമെടുത്ത് രാഹുല്‍ പശുപാലന് കൈമാറിയത് ആര്‍എസ്എസ് നേതാവ്

കൊച്ചി: ചുംബനസമരത്തെയും ഓണ്‍ലൈന്‍പെണ്‍വാണിഭക്കേസും കണക്റ്റഡ് ആണെന്ന വാദമുയര്‍ത്തുന്ന സംഘ്പരിവാരിന്റെ വാദങ്ങള്‍ക്ക് കനത്തതിരിച്ചടി നല്‍കി ആര്‍എസ്എസ് നേതാവിന്റെ ചെയ്തിയാണ് പുറത്തായത്. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ചിത്രമെടുത്ത് ബ്ലാക്ക്‌മെയിലിന് വേണ്ടി രാഹുല്‍ പശുപാലന് നല്‍കിയത് ആര്‍എസ്എസ് പ്രവര്‍ത്തകനായ കാട്ടാക്കട സ്വദേശിയും കണ്ടക്ടറുമായ ചന്ദ്രകുമാറാണെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രതുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും സത്യാവസ്ഥ പുറത്തുവരുന്നത് ഇപ്പോഴാണ്. ചുംബനസമരമെന്ന സാമൂഹ്യ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ അവസരംനോക്കി നടക്കുന്നതിനിടെയാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ചുംബനസമരനേതാക്കളായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും പൊലീസ് വലയിലാവുന്നത്. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഇത് പ്രചാരിപ്പിക്കുന്നതില്‍ സംഘ്പിവാര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ സംഘ്പരിവാറിന്റെ വാദങ്ങളെ ദുര്‍ബലമാക്കുന്നതാണ് ആര്‍എസ്എസ് നേതാവിന്റെ അറസ്റ്റിലൂടെ വ്യക്തമാകുന്നത്. . ഗുരുതര കുറ്റകൃത്യത്തിനു രാഹുല്‍ പശുപാലനൊപ്പം ജയിലില്‍ കഴിയുകയാണിപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചന്ദ്രകുമാര്‍.
ആര്‍എസ്എസ് പ്രചാരക് ഗോപകുമാറിന്റെ സഹോദരനാണ് ഇയാള്‍.

imgrahul-pasupalan

രാഹുലിന്റെ അറസ്റ്റിനു പിന്നാലെ ചന്ദ്രകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി എറണാകുളത്തു നിന്നു വന്ന പൊലീസുകാര്‍ ചന്ദ്രകുമാറിനെ അറസ്റ്റു ചെയ്തു കൊണ്ട് പോയപ്പോള്‍ തൊട്ടു പിറകെ ജാമ്യത്തില്‍ ഇറക്കാന്‍ പോയത് കാട്ടാക്കടയിലെ പ്രമുഖ ആര്‍എസ്എസ് നേതാവു കൂടിയായ ഇയാളുടെ ചേട്ടന്‍ ഗോപകുമാറായിരുന്നു. കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥനായ ആര്‍എസ്എസ് നേതാവും കൊച്ചിയിലെ ആര്‍എസ്എസ് നേതാക്കളും കൂടിയാണ് ജാമ്യത്തില്‍ ഇറക്കാന്‍ ചെന്നത്. എന്നാല്‍, അവിടെ വച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചന്ദ്രകുമാര്‍ എടുത്ത ചിത്രങ്ങള്‍ കാട്ടിയാണ് ജാമ്യത്തില്‍ ഇറക്കാന്‍ വന്നവരെ തിരിച്ചയച്ചത്. സമാന സ്വഭാവമുള്ള കേസില്‍ മുമ്പും ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്നാണു വിവരം.ഓണ്‍ലൈന്‍ പെണ്‍ വാണിഭക്കേസുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിനെതിരെയും പുരോഗമനപ്രസ്ഥാനക്കാര്‍ക്കെതിരെയും ചുംബനസമരക്കാര്‍ക്കെതിരെയും രൂക്ഷമായ ആക്രമണം അഴിച്ചുവിടുന്ന സംഘപരിവാറുകാര്‍ ചന്ദ്രകുമാറിന്റെ അറസ്റ്റോടെ പരുങ്ങലിലായിരിക്കുകയാണ്. ചുംബന സമരത്തിന്റെ പേരില്‍ പൊറുതിമുട്ടിയവര്‍ സംഘപരിവാറിനെ പ്രതിക്കൂട്ടില്‍ ചേര്‍ക്കാന്‍ കഴിഞ്ഞ ആവേശത്തിലാണിപ്പോള്‍. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുലര്‍ത്തുന്ന നിലപാടു കണക്കിലെടുത്താല്‍ ചന്ദ്രകുമാറിന്റെ പേരില്‍ ആര്‍എസ്എസുകാരെ മുഴുവന്‍ അത്തരക്കാരായി കണക്കാക്കമല്ലോ എന്ന വാദമാണ് എതിര്‍പക്ഷം ഉയര്‍ത്തുന്നത്. ഓണ്‍ലൈന്‍ പെണ്‍ വാണിഭ കേസില്‍ രാഹുല്‍ പശുപാലന്‍ പ്രതിയായപ്പോള്‍ ചുംബനസമരക്കാരെ മുഴുവന്‍ അടച്ചാക്ഷേപിച്ചതുപോലെ കുന്തമുന ആര്‍എസ്എസിനു നേരെ തിരിഞ്ഞിരിക്കുകയാണ്.പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി നഗ്‌നചിത്രം എടുത്ത് വാണിഭത്തിനായി രാഹുല്‍ പശുപാലന് എത്തിച്ചു കൊടുത്ത കുറ്റത്തിനാണ് ചന്ദ്രകുമാറിനെ അറസ്റ്റു ചെയ്തത്. കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ കണ്ടക്ടറായ ഇയാള്‍ പട്ടകുളത്ത് ആര്‍ എസ് എസുകാര്‍ നടത്തുന്ന ട്യൂഷന്‍ സെന്ററിലെ അദ്ധ്യാപകന്‍ കൂടിയാണ്. രാഹലും രശ്മിയും ചന്ദ്രകുമാറുമായുള്ള ബന്ധത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചന്ദ്രകുമാറിന്റെ ബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ കൊച്ചുസുന്ദരികള്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലെ നിത്യസന്ദര്‍ശകരെയും ലൈക്ക് അടിച്ചവരെയും പൊലീസ് നിരീക്ഷിച്ചുവരുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.