മലപ്പുറത്ത് ഭര്‍ത്താവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ആസാം യുവതിയെ കൂട്ടബലാല്‍സംഘം ചെയ്തു; രക്തസ്രാവത്തെത്തുടര്‍ന്ന് യുവതി ആശുപത്രിയില്‍

മലപ്പുറം: കൊണ്ടോട്ടിയില്‍ ഭര്‍ത്താവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയശേഷം 22കാരിയായ ആസാം യുവതിയെ രണ്ടുപേര്‍ചേര്‍ന്ന് ബലാത്സംഘം ചെയ്തു. കഴിഞ്ഞദിവസം അര്‍ധരാത്രിയില്‍ കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരി കുഴിഞ്ഞൊളത്താണ് സംഭവം. കേസില്‍ കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജോലിയന്വേഷിച്ച് 10ദിവസംമുന്‍പ് ഭര്‍ത്താവിനൊപ്പമെത്തിയ യുവതിയാണ് പീഡനത്തിനിരയായത്. രക്തസ്രാവം അനുഭവപ്പെട്ട യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കാമെന്നുപറഞ്ഞ് ശനിയാഴ്ചരാവിലെ പ്രതികളുമായി ബന്ധപ്പെട്ടവര്‍ കാറില്‍കയറ്റി കൊണ്ടോട്ടിയിലും സമീപപ്രദേശങ്ങളിലും കറങ്ങി.ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതികള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് അജ്ഞാത ഫോണ്‍സന്ദേശംലഭിച്ച പോലീസ് പരിശോധനനടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പോലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് കാറിലുള്ളവര്‍ യുവതിയെയും ഭര്‍ത്താവിനെയും ഇറക്കിവിട്ടശേഷം രക്ഷപ്പെട്ടു. യുവതിയുടെ ബന്ധു കുഴിഞ്ഞൊളത്ത് കൂലിപ്പണിയെടുത്തുവരികയാണ്. ഇങ്ങനെയാണ് യുവതിയും ഭര്‍ത്താവും ജോലിയന്വേഷിച്ച് ഇവിടെയെത്തിയത്്.
വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ പ്രതികള്‍ വാതിലില്‍ മുട്ടിവിളിച്ചു. വാതില്‍ തുറന്നയുടനെ പ്രതികളിലൊരാള്‍ ഭര്‍ത്താവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. ഈസമയം അപരന്‍ പീഡിപ്പിച്ചു. പിന്നീട് അടുത്തയാളും പീഡിപ്പിക്കാന്‍ ശ്രമിച്ചു.
പൊലീസ് സ്റ്റഷനിലേക്ക് കൊണ്ടുവന്നശേഷം യുവതിയില്‍ നിന്ന് മൊഴിയെടുത്തതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഭാഷ പ്രശ്‌നമായതിനാല്‍ പൂര്‍ണമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അതേസമയം പ്രതികള്‍ക്കുള്ള രാഷ്ട്രീയബന്ധം മുന്‍നിര്‍ത്തി കേസ് അട്ടിമറിക്കാന്‍ ശ്രമംനടക്കുന്നതായും സൂചനയുണ്ട്. പ്രതികളുടെ ഉന്നതതല സ്വാധീനത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം വഴിപാട് പോലെയാണെന്നും കുറ്റവാളികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

© 2024 Live Kerala News. All Rights Reserved.