മാലിയില്‍ ഹോട്ടലില്‍ വെടിവയ്പ്; 170 പേരെ ബന്ദികളാക്കി

 

മാലിയില്‍ ഭീകരര്‍ ഹോട്ടല്‍ ആക്രമിച്ച് 170 പേരെ ബന്ദികളാക്കി. തലസ്ഥാനമായ ബമാകോയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് ആക്രമണം നടന്നത്. യന്ത്രത്തോക്കുമായെത്തിയ പന്ത്രണ്ട് ഭീകരര്‍ ചേര്‍ന്നാണ് ആക്രമണം അഴിച്ചുവിട്ടത്. 190 മുറികളുള്ള ഹോട്ടലിന്റെ ഏഴാംനിലയിലാണ് വെടിവയ്പുണ്ടായത്.

ഇസ്ലാമിസ്റ്റ് ജിഹാദി ഗ്രൂപ്പാണ് അക്രമണത്തിന് പിന്നിലെന്നാണ് സൂചന. അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചുകൊണ്ടുവന്ന അക്രമികള്‍ ഹോട്ടലില്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഭീകരര്‍ ഹോട്ടലിലെ താമസക്കാര്‍ക്ക് ഖുറാനില്‍ പരിജ്ഞാനമുണ്ടോ എന്ന് പരിശോധന നടത്തുകയും, മുസ്ലീം വിസ്വാസികളെ ഹോട്ടലില്‍ നിന്ന് പുറത്തു പോകാന്‍ അനുവദിക്കുകയും ചെയ്തു. അതിനുശേഷമാണ് മറ്റുള്ളവരെ ബന്ദികളാക്കിയത്. സംഭവത്തില്‍ പോലീസ് നടപടി തുടരുകയാണ്.

_86785897_86785894

കഴിഞ്ഞ ആഗസ്തില്‍ സെവയര്‍ പട്ടണത്തിലെ ഒരു ഹോട്ടലിലും സമാനമായ ആക്രണം നടന്നിരുന്നു. അന്ന് ഭീകരര്‍ 24 മണിക്കൂറാണ് ആളുകളെ ബന്ദികളാക്കിയത്. അന്ന് നടന്ന ആക്രമണത്തില്‍ നാല് ഭീകരരും നാല് പട്ടാളക്കാരും അഞ്ച് യുഎന്‍ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.