യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; സമാജ് വാദി പാര്‍ട്ടിക്ക് മുന്നേറ്റം

 

ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. സമാജ് വാദി പാര്‍ട്ടിയാണിവിടെ മുന്നേറുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലടക്കം ബിജെപി തോറ്റു. വാരണാസിയിലെ 58 സീറ്റുകളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ മണ്ഡലമായ ലക്‌നൗവില്‍ ഫലമറിഞ്ഞ 28 സീറ്റുകളില്‍ 4 എണ്ണത്തിലും കേന്ദ്രമന്ത്രി കല്‍രാജ് മിശ്രയുടെ മണ്ഡലമായ ദിയോറിയയില്‍ ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ച 56 സ്ഥാനാര്‍ത്ഥികളില്‍ 7 പേര്‍ക്കും മാത്രമാണ് ജയിക്കാനായത്. ഇതോടെ ഗ്രാമീണമേഖലയില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് വന്‍ തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിട്ടിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ വന്‍ വിജയമാണ് ബിജെപി നേടിയിരുന്നത്. ഈ നേട്ടം വച്ച് സംസ്ഥാന ഭരണം പിടിക്കാമെന്ന ബിജെപിയുടെ വ്യാമോഹമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെ തകര്‍ന്നത്. 2017ല്‍ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനലായിക്കണ്ടാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇവിടെ പ്രചാരണം നടത്തിയിരുന്നത്.

© 2024 Live Kerala News. All Rights Reserved.