#video:മദ്യപിക്കാന്‍ പോലിസ് സ്‌റ്റേഷനായാലും കൊള്ളാം ഇരുപത്തിയഞ്ചുകാരിയുടെ വിഡിയോ വൈറലാവുന്നു

മദ്യപിക്കാന്‍ പോലിസ് സ്‌റ്റേഷനായാലും കൊള്ളാം ഇപ്പോള്‍ പോലിസ് സ്‌റ്റേഷനില്‍ കയറി എന്തും ചെയ്യാമെന്ന അവസ്ഥ വരെ വന്നു.നിയമം നിയമത്തിന്റെ വഴിക്ക് നടക്കെട്ടെയെന്നായി. പോലിസ് സ്‌റ്റേഷനില്‍ കയറി വെള്ളമടിക്കുന്നതും തല്ലുന്നതൊക്കെ സിനിമയില്‍ മാത്രമല്ലേ കണ്ടിട്ടുള്ളു എന്നാല്‍ ഇതു പോലെ ഒരു സംഭവം കഴിഞ്ഞ ദിവസം മുംബൈയിലുമുണ്ടായി. നിയമത്തിനൊന്നും ഒരു വിലയും കല്‍പ്പിക്കാതെയാണ് യുവതി പോലിസ് സ്‌റ്റേഷനില്‍ കയറി ആടിത്തിമിര്‍ക്കാന്‍ തുടങ്ങിയത്.പോലീസിനു മുന്നില്‍ മദ്യപിച്ചു ലക്കുകെട്ടു വായില്‍ തോന്നിയതൊക്കെ വിളിച്ചുകൂവുന്ന ഇരുപത്തിയഞ്ചുകാരിയുടെ വിഡിയോ വൈറലാവുകയാണ്.

കഴിഞ്ഞ സെപ്തംബര്‍ പതിനേഴിനാണു സംഭവം. ഒരു ഹോട്ടലിലെ റിസപ്ഷനിസ്റ്റായ സുനിത വണ്ടിയിലെ ഡ്രൈവറെയും വഴിയാത്രക്കാരെയും അസഭ്യം പറയാന്‍ തുടങ്ങിയവിടെ നിന്നാണ് സംഭവം ആരംഭിക്കുന്നത്. അസഭ്യം പറച്ചില്‍ നീണ്ടതോടെ ഡ്രൈവര്‍ ഒന്നും നോക്കിയില്ല വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്കു വിട്ടു. അവിടെയെത്തിയാലെങ്കിലും ഒന്നടങ്ങുമെന്നു കരുതിയ ഡ്രൈവര്‍ക്കു തെറ്റി. യാതൊരു കൂസലുമില്ലാതെ അവള്‍ പോലീസുകാര്‍ക്കു മുന്നില്‍ വച്ചുതന്നെ ബിയര്‍ കുടിക്കാന്‍ തുടങ്ങി. കണ്‍മുന്നിലെ നാടകം കണ്ട് അന്തംവിട്ട് താടിക്കു കയ്യും കൊടുത്തിരിക്കുന്ന പോലീസുകാരനെയും വിഡിയോയില്‍ കാണാം.
മാത്രമോ ചുറ്റുമുള്ള പോലീസുകാര്‍ക്കെതിരെയും കയര്‍ക്കാന്‍ തുടങ്ങി. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ 1200 രൂപ പിഴ കെട്ടിവച്ചതിനു ശേഷമാണ് പെണ്‍കുട്ടിയെ വെറുതെവിട്ടത്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് വിഡിയോ പകര്‍ത്തി പുറത്തുവിട്ടത്. അതേസമയം പോലീസ് ഉദ്യോഗസ്ഥരുടെ തണുപ്പന്‍ പ്രതികരണത്തിനെതിരെ നിയമജ്ഞ ആഭാ സിംഗ് രംഗത്തെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നു കാണിച്ച് ഐപിസി 353പ്രകാരം പെണ്‍കുട്ടിയെ രണ്ടുവര്‍ഷം തടവിനു വിധിക്കേണ്ടതായിരുന്നുവെന്ന് ആഭാ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.