Exclusive Report: ഒന്നിലധികം പെണ്‍കുട്ടികളെ പ്രണയിച്ച കാമുകന് തന്റേടമുള്ള ഒരു പെണ്‍കുട്ടി കൊടുത്ത പണിയേ…

വയനാട്: വയനാട് ജില്ലയിലെ പ്രമുഖ ആട്‌സ് കോളേജിലാണ് പെണ്‍കുട്ടികള്‍ക്ക് അല്പ്പം ഊര്‍ജ്ജം നല്‍കുന്ന ഈ സംഭവം. ബിരുദാനന്ദ ബിരുദ വിദ്യാര്‍ത്ഥിയാണ് സംഭവത്തിന്റെ കേന്ദ്രകഥാപാത്രം. ‘ബോയിംങ് ബോയിംങ്’ സിനിമയിലെ മോഹന്‍ലാലിനെ വെല്ലുന്ന അഡ്ജസ്റ്റ്‌മെന്റിലാണ് വിദ്യാര്‍ത്ഥി നേതാവ് കൂടിയായ കാമുകന്‍ കാമുകിമാരെ മാനേജ് ചെയ്യുന്നത്. ഇതിനായി 6 സിം കാര്‍ഡുകള്‍ യുവാവിന്റെ പക്കലുണ്ടായിരുന്നു എന്നാണ് വിവരം. കോളേജിലെ ആദ്യ വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് യുവാവിന്റെ ഉന്നം. ആദ്യവര്‍ഷത്തിലെത്തുന്ന വിദ്യാര്‍ത്ഥിനികളെ മികച്ച പ്രസംഗം കൊണ്ടും ആര്‍ക്കും ബഹുമാനം തോന്നുന്ന സ്വഭാവം പുറമേ നടിച്ചുമാണ് പെണ്‍കുട്ടികളെ ഇയാളിലേക്ക് എത്തിച്ചിരുന്നത്. തുടര്‍ന്ന് ഫോണ്‍ ചാറ്റിലേക്കും നൈറ്റ് കോളിംങിലേക്കും പടിപടിയായി കടക്കും. എല്ലാ പെണ്‍കുട്ടികളോടും പറഞ്ഞിരുന്നത് മിക്കവാറും ഒരേ ഡയലോഗുകള്‍… വിദ്യാര്‍ത്ഥി നേതാവ് ആയതിനാല്‍ പ്രണയ രഹസ്യം പുറത്ത് പറയരുതെന്നും അത് തന്റെ രാഷ്ട്രീയഭാവിയെ തകര്‍ക്കുമെന്നും ഇയാള്‍ തന്റെ കാമുകിമാരെ പറഞ്ഞ ധരിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ കാമുകനില്‍ സംശയം തോന്നിയ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സംഭവം പൊളിച്ചത്.

പ്രോജക്ട് ചെയ്യാനുള്ള ആവശ്യത്തിന് തനിക്ക് ലാപ്‌ടോപ്പ് വേണമെന്ന് ഇയാളോട് കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടി ആവശ്യപ്പെടുന്നു. നിവൃത്തിയില്ലാതെ നല്‍കിയ ലാപ്‌ടോപ്പ് പെണ്‍കുട്ടി പരിശോധിച്ചു. ലാപ്പില്‍ ഒന്നും കണ്ടെത്താനായില്ല. പക്ഷെ തന്റെ സുഹൃത്തായ സോഫ്‌റ്റ്വെയര്‍ എഞ്ചീനീയറുടെ സഹായത്തോടെ വീണ്ടും ഒരു പരിശോധന.. ഇതോടെ എല്ലാ കളികളും വെളിച്ചത്തായി… 25 ലധികം പണ്‍കുട്ടികളുടെ വിവിധതരം ഫോട്ടോസും ചില പെണ്‍കുട്ടികളുടെ അര്‍ദ്ധനഗ്ന ചിത്രങ്ങളും… എല്ലാം വെവ്വേറെ ഫോള്‍ഡറിലാക്കി സൂക്ഷിച്ചിരിക്കുന്നു.. ഒപ്പം 10 ജിബി യിലേറെ അശ്ലീലവീഡിയോകളും…

എന്നാല്‍ ഇതിലേറെ ഞെട്ടലുണ്ടാക്കിയ സംഭവം വേറെയാണ്. തന്റെ സഹോദരിയായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുടേയും ഫോട്ടോസ് ഇയാളുടെ പക്കല്‍..

ഇതിനെതുടര്‍ന്ന് പെണ്‍കുട്ടി പണികൊടുത്തത് ഒരു തമിഴ്പടത്തിന്റെ സ്റ്റൈലില്‍ ആയിരുന്നു. സ്വന്തം അപമാനിത ആയാലും വേണ്ടില്ല, തന്റെ മറ്റ് സുഹൃത്തുക്കളെങ്കിലും രക്ഷപ്പെടട്ടെയെന്ന് കുരുതി പെണ്‍കുട്ടി ചെയ്തത് ഇങ്ങനെ…

താനുമായുള്ള നേതാവിന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത പെണ്‍കുട്ടി, അധ്യാപകര്‍ക്കും, എതിര്‍ രാഷ്ട്രീയ കക്ഷിയിലെ നേതാക്കള്‍ക്കും, വിദ്യാര്‍ത്ഥി നേതാവിന്റെ വലയില്‍ കുടുങ്ങിയ പെണ്‍കുട്ടികള്‍ക്കും മെയിലിലും ഫേസ്ബുക്കിലൂടേയും അയച്ചുകൊടുത്തു. ഒപ്പം കൂട്ടുകാരികളോട് ഒരു ഉപദേശവും… ലാപ്‌ടോപ്പിലെ എല്ലാ ഫോട്ടോസും ഡിലീറ്റ് ചെയ്താണ് പെണ്‍കുട്ടി നേതാവിന് ലാപ്പ തിരിച്ച നല്‍കിയത്. ഇതോടെ നേതാവ് കോളേജില്‍ മൊത്തം നാറാന്‍ തുടങ്ങി… എതിര്‍ രാഷ്ട്രീയ കക്ഷിയിലെ നേതാക്കള്‍ കാമുക നേതാവിനെതിരെയുള്ള സംഭവം ഒരു രാഷ്ട്രീയ ആയുധവും ആക്കി. ഇതോടെ നേതാവിന് സംഘടനയിലെ സ്ഥാനമാനങ്ങളും നഷ്ടമായി.

NB:പണികൊടുത്ത പെണ്‍കുട്ടി വിദ്യാര്‍ത്ഥി നേതാവിന്റെ പേരും വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വാര്‍ത്തയുടെ ഏകപക്ഷീയത കണക്കിലെടുത്ത് അത് നല്‍കുന്നില്ല…

© 2024 Live Kerala News. All Rights Reserved.