പാലക്കാടിനെ പ്രകമ്പനം കൊള്ളിച്ച് ബോചെയും മറഡോണയും

മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോള്‍ അനുസ്മരിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ സ്വര്‍ണശില്‍പ്പവുമായുള്ള ബോചെയുടെ ഖത്തര്‍ ലോകകപ്പിനായുള്ള യാത്ര ആറാം ദിവസം പാലക്കാടെത്തി. ആറാം ദിവസത്തെ യാത്ര വടക്കഞ്ചേരി ഐഎച്ച്ആര്‍ഡിയില്‍ നിന്നും ആരംഭിച്ചു. അധ്യാപക പ്രതിനിധി സനല്‍കുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനിരുദ്ധ് ബോചെയെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. കോളേജിലെ മികച്ച വിദ്യാര്‍ത്ഥികളായ വിഷോയ്, സൂര്യകിരണ്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ബോചെ ഫാന്‍സ് ആപ്പില്‍ നിന്നും സ്പിന്‍ ആന്റ് വിന്‍ ഗെയിം കളിച്ച് വിജയിയായ മിഥുനയ്ക്ക് സമ്മാനതുകയായ ഒരു ലക്ഷം രൂപയുടെ ചെക്ക് ബോചെ കൈമാറി. ഇന്‍ഫ്‌ളുവന്‍സറായ രാഹി രാജേഷിന് ബോചെ ഗോള്‍ഡന്‍ ബട്ടണ്‍ സമ്മാനിച്ചു. തുടര്‍ന്ന് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വിജയ് വി. ആനന്ദ്, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രസിഡന്റ് ബാലചന്ദ്രന്‍, സ്‌കൂള്‍ ലീഡേഴ്‌സ് വൈഷ്ണവി, ശ്രീഹരി എന്നിവര്‍ സന്നിഹിതരായി. ചടങ്ങില്‍ ബോചെ ഫാന്‍സ് ആപ്പ് ഗെയിം കളിച്ച് വിജയിയായ ആനന്ദകൃഷ്ണന് സമ്മാനതുകയായ ഒരു ലക്ഷം രൂപയുടെ ചെക്ക് ബോചെ കൈമാറി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയുണ്ടായി. മലമ്പുഴ പാര്‍ക്കില്‍ വെച്ച് നടന്ന സ്വീകരണത്തില്‍ പാലക്കാട് ഡിടിപിസി സെക്രട്ടറി സില്‍ബേര്‍ട്ട്്, പാലക്കാട് പ്രസ്‌ക്ലബ്ബ് സെക്രട്ടറിയും മലയാള മനോരമ അസി.എഡിറ്ററുമായ മധുസൂദനന്‍ കര്‍ത്ത എന്നിവര്‍ ആശംസകളറിയിച്ചു.

ക്യാമ്പസ് ക്യാംപെയ്നിന്റെ ഭാഗമായി ‘ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി’ എന്ന മറഡോണയുടെ സന്ദേശത്തെ പിന്തുണച്ചുകൊണ്ട് ’10 കോടി ഗോള്‍’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായ് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നു. ഇതോടൊപ്പം ഏവരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നുമുണ്ട്. ലഹരിക്കെതിരായി വിദ്യാര്‍ത്ഥികളെ അണിനിരത്താന്‍ തെരഞ്ഞെടുക്കപ്പെട്ട വിവിധ കലാലയങ്ങളിലൂടെ സഞ്ചരിച്ച് വിദ്യാര്‍ത്ഥികള്‍, കായികപ്രേമികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഈ യാത്രയില്‍ പങ്കെടുക്കുന്നു.
കൂടാതെ ‘ഇന്ത്യ അടുത്ത ലോകകപ്പ് ഫുട്‌ബോള്‍ കളിക്കും’ എന്ന ലക്ഷ്യത്തിനായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനുള്ള പദ്ധതിക്കും ഈ യാത്രയില്‍ ബോചെ തുടക്കം കുറിക്കും. മറഡോണയുടെ സന്ദേശവുമായുള്ള ഈ യാത്ര കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ വഴി മുംബൈയില്‍ എത്തും. അവിടെ നിന്ന് വിമാനമാര്‍ഗം ഖത്തറിലെത്തും. ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ മറഡോണയുടെ ശില്‍പ്പം പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് അവിടെയുള്ള പ്രമുഖ മ്യൂസിയത്തിന് ശില്‍പ്പം കൈമാറുകയും ചെയ്യും.

പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തില്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെയുടെയും ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെയും ശില്‍പ്പങ്ങളുണ്ടായിരിക്കും. ഈ ശില്‍പ്പങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ബോചെയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് സ്വര്‍ണ ഫുട്ബോള്‍ സമ്മാനമായി നേടാം.
താല്‍പര്യമുള്ളവര്‍ക്ക് ഈ യാത്രയെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ദൂരം വാഹനങ്ങളില്‍ അനുഗമിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് റീല്‍സ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ ബോചെയെ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യാം. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് നറുക്കെടുപ്പിലൂടെ ഖത്തറിലേക്കുള്ള വിമാനടിക്കറ്റും വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരം കാണാനുള്ള എന്‍ട്രി പാസും സമ്മാനമായി ലഭിക്കും. യാത്രയുടെ ഓരോ ദിവസത്തെ പരിപാടികളും മറ്റ് വിവരങ്ങളും ദിവസേന ബോചെയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ലഭ്യമായിരിക്കും.

© 2024 Live Kerala News. All Rights Reserved.