തൃശൂരിനെ ആവേശത്തിലാക്കി ബോചെയും മറഡോണയും

മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോള്‍ അനുസ്മരിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ സ്വര്‍ണശില്‍പ്പവുമായുള്ള ബോചെയുടെ ഖത്തര്‍ ലോകകപ്പിനായുള്ള യാത്ര അഞ്ചാം ദിവസം തൃശൂരിലെത്തി. അഞ്ചാം ദിവസത്തെ യാത്ര തൃശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ കോളേജില്‍ നിന്നും ആരംഭിച്ചു. പ്രിന്‍സിപ്പല്‍ മിനി, സ്റ്റാഫ് പ്രതിനിധി അഭിരൂപ് എന്നിവര്‍ സംസാരിച്ചു. ബോചെയുടെയും മറഡോണയുടെയും സ്വര്‍ണശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച വെല്‍ഫിക്‌സ് ഇരിങ്ങാലക്കുടയിലെ ശില്‍പ്പികളെയും ബോചെ ഫാന്‍സ് കോഓര്‍ഡിനേറ്റര്‍ അഭിലാഷ്, ശില്‍പ്പി രാജന്‍ തുടങ്ങിയവരെയും ചടങ്ങില്‍ ബോചെ പൊന്നാടയണിച്ച് ആദരിച്ചു. ശില്‍പ്പി രാജന്റെ ഭാര്യയ്ക്ക് ചികിത്സസഹായം നല്‍കി. തുടര്‍ന്ന് കുട്ടനെല്ലൂര്‍ സി. അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജില്‍ എത്തിച്ചേര്‍ന്നു. ആന്റിനാര്‍ക്കോട്ടിക് സെല്‍ കോഓര്‍ഡിനേറ്റര്‍ ലെഫ്റ്റനന്റ് സിജി,ആര്‍ടിഒ സുരേഷ്, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എംപി ജെയിംസ്, പ്രിന്‍സിപ്പല്‍ എ.കെ. സുരേഷ്, വിദ്യാര്‍ത്ഥി പ്രതിനിധി കിരണ്‍ എന്നിവര്‍ സംസാരിച്ചു. ബോചെ ഫാന്‍സ് ആപ്പില്‍ നിന്നും സ്പിന്‍ ആന്റ് വിന്‍ ഗെയിം കളിച്ച് വിജയിയായ ജോജു ആന്റോക്ക് സമ്മാനതുകയായ ഒരു ലക്ഷം രൂപ കൈമാറി. ഇന്‍ഫ്‌ളുവന്‍സര്‍ തനിമ ബൈ മന്‍സുര്‍ അക്ബറിന് ബോചെ ഗോള്‍ഡന്‍ ബട്ടണ്‍ സമ്മാനിച്ചു. കോളേജിലെ ഫെന്‍സിങ്ങ് ടീമിന് സമ്മാനം കൈമാറി. വൈകീട്ട് തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ വച്ച് നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വി.കെ. രാജു സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ റവ.ഫാദര്‍ മാര്‍ട്ടിന്‍ കെ., റവ. ഫാദര്‍ ബിജു പനങ്ങാടന്‍, സ്റ്റുഡന്റ് കോഓര്‍ഡിനേറ്റര്‍ മെജോ ജോര്‍ജ്ജ്, ജനറല്‍ ക്യാപ്റ്റന്‍ വിഷ്ണു തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മികച്ച ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കുള്ള സ്വര്‍ണപട്ടം ചടങ്ങില്‍ നിഷാദ് ബാബു മാസ്റ്റര്‍പീസിന് സമ്മാനിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ഓരോ കേന്ദ്രങ്ങളില്‍ നിന്നും യാത്രയ്ക്ക് ലഭിക്കുന്നത്. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്.

ക്യാമ്പസ് ക്യാംപെയ്നിന്റെ ഭാഗമായി ‘ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി’ എന്ന മറഡോണയുടെ സന്ദേശത്തെ പിന്തുണച്ചുകൊണ്ട് ’10 കോടി ഗോള്‍’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായ് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നു. ഇതോടൊപ്പം ഏവരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നുമുണ്ട്. ലഹരിക്കെതിരായി വിദ്യാര്‍ത്ഥികളെ അണിനിരത്താന്‍ തെരഞ്ഞെടുക്കപ്പെട്ട വിവിധ കലാലയങ്ങളിലൂടെ സഞ്ചരിച്ച് വിദ്യാര്‍ത്ഥികള്‍, കായികപ്രേമികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഈ യാത്രയില്‍ പങ്കെടുക്കുന്നു.
കൂടാതെ ‘ഇന്ത്യ അടുത്ത ലോകകപ്പ് ഫുട്‌ബോള്‍ കളിക്കും’ എന്ന ലക്ഷ്യത്തിനായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനുള്ള പദ്ധതിക്കും ഈ യാത്രയില്‍ ബോചെ തുടക്കം കുറിക്കും. മറഡോണയുടെ സന്ദേശവുമായുള്ള ഈ യാത്ര കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ വഴി മുംബൈയില്‍ എത്തും. അവിടെ നിന്ന് വിമാനമാര്‍ഗം ഖത്തറിലെത്തും. ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ മറഡോണയുടെ ശില്‍പ്പം പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് അവിടെയുള്ള പ്രമുഖ മ്യൂസിയത്തിന് ശില്‍പ്പം കൈമാറുകയും ചെയ്യും.

പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തില്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെയുടെയും ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെയും ശില്‍പ്പങ്ങളുണ്ടായിരിക്കും. ഈ ശില്‍പ്പങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ബോചെയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് സ്വര്‍ണ ഫുട്ബോള്‍ സമ്മാനമായി നേടാം.
താല്‍പര്യമുള്ളവര്‍ക്ക് ഈ യാത്രയെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ദൂരം വാഹനങ്ങളില്‍ അനുഗമിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് റീല്‍സ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ ബോചെയെ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യാം. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് നറുക്കെടുപ്പിലൂടെ ഖത്തറിലേക്കുള്ള വിമാനടിക്കറ്റും വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരം കാണാനുള്ള എന്‍ട്രി പാസും സമ്മാനമായി ലഭിക്കും. യാത്രയുടെ ഓരോ ദിവസത്തെ പരിപാടികളും മറ്റ് വിവരങ്ങളും ദിവസേന ബോചെയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ലഭ്യമായിരിക്കും.

© 2024 Live Kerala News. All Rights Reserved.