സ്ത്രീധനം വേണ്ട; കരുതിവെച്ച 75 ലക്ഷം രൂപ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനായി നല്‍കി വധു;അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

ജയ്പൂര്‍:സ്ത്രീധനത്തിനായി മാറ്റിവെച്ച് തുക പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനായി നല്‍കി വധു. രാജസ്ഥാനിലാണ് സംഭവം. ബാര്‍മര്‍ സ്വദേശിയായ കിഷോര്‍ സിംഗ് കനോഡിന്റെ മകള്‍ അഞ്ജലി കന്‍വറിന്റെ വിവാഹത്തിനായി കരുത്തി വെച്ച് 75 ലക്ഷം രൂപയാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കണമെന്ന് പിതാവിനോട് ആവശ്യപ്പെട്ടത്.നവംബര്‍ 21 നായിരുന്നു പ്രവീണ്‍ സിംഗ് എന്ന യുവാവുമായി അഞ്ജലിയുടെ വിവാഹം നടന്നത്. വിവാഹത്തിന് മുന്‍പേ തന്നെ അഞ്ജലി ഈ ആഗ്രഹം പറഞ്ഞിരുന്നു. മകളുടെ ആഗ്രഹപ്രകാരം പിതാവ് നിര്‍മ്മാണത്തിനായി 75 ലക്ഷം രൂപ സംഭാവന നല്‍കുകയും ചെയ്തു.ഇതേ കുറിച്ചുള്ള ഒരുവാര്‍ത്താ ലേഖനം ബാര്‍മറിലെ റാവത്ത് ത്രിഭുവന്‍ സിംഗ് റാത്തോഡ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഈ വാര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ നിരവധി പേരാണ് അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്.

© 2024 Live Kerala News. All Rights Reserved.