സംസ്ഥാനത്തെ 744 പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന് സര്‍ക്കാര്‍;പത്ത് വര്‍ഷത്തിനിടെ പിരിച്ചു വിട്ടത് 18 പേരെ

തിരുവനന്തപുരം: സംസ്ഥാനത്തെ 744 പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന് സര്‍ക്കാര്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയിലുള്ള കണക്കാണിത്. കേസുകളില്‍ ശിക്ഷപ്പെട്ട 18 പേരെയാണ് സര്‍വ്വീസില്‍ നിന്നും പുറത്താക്കിയത്. പിരിച്ചുവിട്ടവരുടെ കണക്ക് പൊലീസ് വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.കോടതി കുറ്റക്കാരായി കണ്ടെത്തിയ ശേഷം പിരിച്ചുവിട്ടവരുടെ കണക്കു മാത്രണിത്. ഉദയകുമാര്‍ ഉരുട്ടികൊലക്കേസിലെ ഡിവൈഎസ്പിയും രണ്ടു പോലീസുകാരും മുതല്‍ പോക്‌സോ കേസില്‍ ശിക്ഷപ്പെട്ട പൊലീസുകാരന്‍ വരെയാണ് പിരിച്ചുവിട്ടവരുടെ പട്ടികയിലുള്ളത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 744 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും 691 പേര്‍ക്കെതിരെ വകുപ്പ് തല നടപടി എടുത്തു എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.നിയമസഭയില്‍ വടകര എംഎല്‍എ കെകെ രമയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഗാര്‍ഹിക പീഡനം , അതിര്‍ത്തി തര്‍ക്കം തുടങ്ങി കേസുകള്‍ വഴി ക്രിമിനലുകളുടെ പട്ടികയിലുള്‍പ്പെടുന്ന പൊലീസുകാര്‍ മുതല്‍ ഇടുക്കി നെടുങ്കണ്ടത്തെ കസ്റ്റഡി മരണം പോലുള്ള കേസുകളിലും മൃതദേഹത്തില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചവരും വരെ ക്രിമിലല്‍ കേസ് പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. അതിനകം കേസില്‍ ഉള്‍പ്പെട്ട് സസ്‌പെന്‍ഷനിലാകുന്ന പല പൊലീസ് ഉദ്യോഗസ്ഥരും തിരികെ കയറുകയും നിര്‍ണായക പദവികള്‍ വഹിക്കുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വായിച്ചിരുന്നു. മുഖ്യമന്ത്രി വായിച്ച പട്ടികയില്‍ ഉള്ള അച്ചടക്ക നടപടി നേരിട്ടവരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥര്‍ ഇപ്പോഴും സ്റ്റേഷന്‍ ചുമതലയും സബ് ഡിവിഷന്‍ ചുമതലയും വഹിക്കുന്നുണ്ട്. ഉത്രക്കേസില്‍ അച്ചടക്ക നടപടി നേരിട്ട എസ്എച്ച്ഒ സുധീര്‍ ആലുവ പൊലീസിലെ പ്രധാനപ്പെട്ട സ്റ്റേഷനിലെത്തിയത് തന്നെ ഇതിനു തെളിവാണ്. നവവധുവിന്റെ ആത്മഹത്യയില്‍ ആരോപണ നേരിടുകയാണ് ഇപ്പോള്‍ സുധീര്‍.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602