വസ്ത്രത്തിന് പുറത്തുകൂടി തൊട്ടാല്‍ ലൈംഗികപീഡനമണെന്ന് സുപ്രീം കോടതി; ബോംബെ ഹൈക്കോടതിയുടെ പോക്‌സോ വിധി റദ്ദാക്കി

ന്യൂഡല്‍ഹി: പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കണമെങ്കില്‍ വസ്ത്രത്തിന് പുറത്തുകൂടി തൊട്ടാല്‍ ലൈംഗികപീഡനമല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് വ്യാഴാഴ്ച സുപ്രീം കോടതി റദ്ദാക്കി.ലൈംഗിക ഉദ്ദേശ്യത്തോടെ തൊടുന്നത് പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി അറിയിച്ചു.അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിവാദ ഉത്തരവിട്ടത്.ഹൈക്കോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറലും ദേശീയ വനിതാ കമ്മീഷനും മഹാരാഷ്ട്ര സംസ്ഥാനവും നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്.

പോക്സോ സെക്ഷന്‍ 7 പ്രകാരം ‘സ്പര്‍ശനം’ അല്ലെങ്കില്‍ ‘ശാരീരിക സമ്പര്‍ക്കം’ നിയന്ത്രിക്കുന്നത് അസംബന്ധമാണെന്നും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ അത് നശിപ്പിക്കുമെന്നും വിധിയുടെ പ്രസക്ത ഭാഗം വായിച്ച ജസ്റ്റിസ് ബേല ത്രിവേദി പറഞ്ഞു.പോക്സോയുടെ സെക്ഷന്‍ 7-ന് കീഴിലുള്ള ‘സ്പര്‍ശനം’, ‘ശാരീരിക സമ്പര്‍ക്കം’ എന്നീ പദപ്രയോഗങ്ങളുടെ അര്‍ത്ഥം ”ചര്‍മ്മങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിലേക്ക്” പരിമിതപ്പെടുത്തുന്നത് സങ്കുചിതവും അനുചിതവുമായ വ്യാഖ്യാനമാണെന്ന് മാത്രമല്ല, നിയമത്തിന്റെ അസംബന്ധ വ്യാഖ്യാനത്തിന് ഇടയാക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.അത്തരമൊരു വ്യാഖ്യാനം സ്വീകരിക്കുകയാണെങ്കില്‍, ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുന്ന വ്യക്തി കയ്യുറകളോ മറ്റേതെങ്കിലും വസ്തുക്കളോ ഉപയോഗിക്കുകയാണെങ്കില്‍ അയാളുടെ കുറ്റത്തിന് ശിക്ഷ ലഭിക്കില്ല. അതൊരു അസംബന്ധ സാഹചര്യമായിരിക്കും എന്നും കോടതി വ്യക്തമാക്കി.സ്പര്‍ശന ലൈംഗിക ഉദ്ദേശത്തോടെ ഉള്ളതാണെങ്കിലും അത് കുറ്റകരമായിരിക്കും. ഏറ്റവും പ്രധാനപ്പെട്ട ഘടകം ലൈംഗിക ഉദ്ദേശമാണ്, അല്ലാതെ കുട്ടിയുടെ ചര്‍മത്തില്‍ സ്പര്‍ശിച്ചോ എന്നുള്ളതല്ല. ലൈംഗിക ഉദ്ദേശം എന്ന വസ്തുതയെ സാഹചര്യങ്ങള്‍ വിലയിരുത്തി നിര്‍ണ്ണയിക്കേണ്ടതാണ് എന്നും കോടതി നിര്‍ദ്ദേശിച്ചു.

© 2024 Live Kerala News. All Rights Reserved.