ഇറാനില്‍ വിവാഹേതര ബന്ധത്തിലേര്‍പ്പെട്ടു; കമിതാക്കള്‍ക്ക് വധശിക്ഷ വിധിച്ചെന്ന് റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇറാനില്‍ വിവാഹേതര ബന്ധത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ 33 കാരനെയും 27 കാരിയെയും വധശിക്ഷയ്ക്ക് വിധിച്ചെന്ന് റിപ്പോര്‍ട്ട്. ഇറാനിലെ സുപ്രീം കോടതിയാണ് ശരിഅത്ത് നിയമപ്രകാരം ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചത്. ഇരുവര്‍ക്കും ദയയോ ഇളവോ നല്‍കേണ്ടതില്ലെന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുടെ ഭാര്യാപിതാവ് അറിയിച്ചതോടെയാണ് വധശിക്ഷ വിധിച്ചത്. കോടതി ഭാര്യ പിതാവിന്റെ ആവശ്യം പരിഗണിച്ച് വധശിക്ഷ വിധിക്കുകയും ചെയ്തു. ഇറാനിലെ നിയമപ്രകാരം ഇരയുടെ കുടുംബം മാപ്പ് കൊടുത്താല്‍ വധശിക്ഷയില്‍ നിന്നൊഴിവാകാം. ഇറാനില്‍ ശരിഅത്ത് നിയമപ്രകാരം വ്യഭിചാരം നടത്തുന്നവരെ കല്ലെറിഞ്ഞ് കൊല്ലാനാണ് അനുശാസിക്കുന്നത്. എന്നാല്‍ 2013 ല്‍ രാജ്യത്തെ ജഡ്ജിമാര്‍ ഇതില്‍ മാറ്റം വരുത്തുകയും കുറ്റക്കാരെ കല്ലെറിഞ്ഞ് കെല്ലുന്നതിന് പകരം തൂക്കിക്കൊല്ലല്‍ ഉള്‍പ്പെടെയുള്ള മറ്റ് വധശിക്ഷകള്‍ വിധിക്കാമെന്ന നിയമം കൊണ്ടുവരികയും ചെയ്തു. ലോകത്തേറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍.

© 2024 Live Kerala News. All Rights Reserved.