കുമരകം : പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മൻ കി ബാത്തിലൂടെ പ്രശംസിച്ച കുമരകം മഞ്ചാടിക്കരി സ്വദേശി രാജപ്പന് മോട്ടോര്‍ ഘടിപ്പിച്ച വളളം സമ്മാനമായി നല്‍കാന്‍ ബോബി ചെമ്മണ്ണൂര്‍ എത്തിയിരുന്നു.എന്നാൽ വള്ളം നൽകാൻ ഒരു സംഘടനാ മുന്നോട്ട് വന്നതിനാൽ ഡോ. ബോബി ചെമ്മണ്ണൂർ രാജപ്പന് വീട് വയ്ക്കാനുള്ള സാമ്പത്തിക സഹായം നൽകി.
ജന്മനാ പോളിയോ ബാധിച്ച് തളര്‍ന്ന കാലുകളുമായി വേമ്പനാട്ട് കായലിലെയും സമീപ ജലാശയങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തോണിയില്‍ ശേഖരിച്ചാണ് ഉപജീവനം നടത്തുന്നത്. സ്വന്തമായി വളളം പോലുമില്ലാത്ത രാജപ്പന്റെ പ്രവര്‍ത്തിയെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി മൻ കി ബാത്തിലൂടേ അഭിമാനപൂര്‍വ്വം പരാമര്‍ശിച്ചിരുന്നു. നാട്ടുകാര്‍ വാങ്ങി നല്‍കിയ വളളത്തിലാണ് ഇപ്പോള്‍ രാജപ്പന്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസംപോലും ഇല്ലാത്ത രാജപ്പന്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഉപജീവനമാര്‍ഗം കണ്ടെത്തുകയായിരുന്നു.