ജ്യോതിരാദിത്യക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ വന്ന് കാണാമായിരുന്നു; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി. സിന്ധ്യയുടെ കാലുമാറ്റത്തില്‍ വിമര്‍ശനമൊന്നും ഉന്നയിക്കാതിരുന്ന രാഹുല്‍ അദ്ദേഹത്തിന് താന്‍ കൂടിക്കാഴ്ചയ്ക്കു അനുമതി നല്‍കിയില്ലെന്ന വാര്‍ത്ത നിഷേധിച്ചു.

തന്റെ വീട്ടില്‍ ഏതു നേരത്തും വരാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന ആളാണ് ജ്യോതിരാദിത്യ സിന്ധ്യ, കോളേജ് കാലം മുതല്‍ തനിക്കൊപ്പമുണ്ടായിരുന്ന ആളാണ് അദ്ദേഹമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ദൂന്‍ സ്‌കൂളില്‍ രാഹുല്‍ ഗാന്ധിയുടെ സഹവിദ്യാര്‍ഥിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. രാഹുലിന്റെ ഏറ്റവും അടുത്ത സഹായി കൂടിയായ സിന്ധ്യ പ്രിയങ്ക ഗാന്ധിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ബുധനാഴ്ച ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സിന്ധ്യ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉള്‍പ്പെടെയുള്ള മു തിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ചൊവ്വാഴ്ച സിന്ധ്യ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.