ഗ്രേറ്റ തുന്‍ബര്‍ഗ് ടൈം മാഗസിന്‍ ‘പേഴ്‌സണ്‍ ഓഫ് ദ ഇയര്‍’ 2019

ന്യൂയോര്‍ക്ക്: സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിനെ 2019-ലെടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തു. ടൈം മാഗസിന്‍ എഡിറ്റര്‍ എഡ് ഫെല്‍സന്‍താള്‍ ആണ് ബുധനാഴ്ച പുരസ്‌കാരം പ്രഖ്യാപിച്ചത്. പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 16കാരിയായ ഗ്രേറ്റ തുന്‍ബര്‍ഗ്.

കാലാവസ്ഥാ മാറ്റത്തിനും പാരിസ്ഥിതി പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് ലോകശ്രദ്ധ നേടിയ വ്യക്തിയാണ് ഗ്രെറ്റാ തുംബെര്‍ഗ്. യുഎന്നിന്‍റെ കാലാവസ്ഥ ഉച്ചകോടിയില്‍ 16കാരിയായ ഗ്രെറ്റയുടെ പ്രഭാഷണം ലോകവ്യാപക ശ്രദ്ധ നേടിയിരുന്നു. 2018 ആഗസ്റ്റ് മുതലാണ് എല്ലാ വെള്ളിയാഴ്ചകളിലും സ്കൂള്‍ ഒഴിവാക്കി സ്വീഡിഷ് പാര്‍ലമെന്‍റിന് മുന്നില്‍ ആഗോള താപനത്തിനെതിരെ തുംബെര്‍ഗ് സമരം തുടങ്ങിയത്. പതിയെ സമരം കൗമാരക്കാരിലേക്ക് പടര്‍ന്നു. ലോക നേതാക്കള്‍ തുംബെര്‍ഗിന്‍റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികള്‍, സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയില്‍നിന്നാണ് സമ്മാനാര്‍ഹരെ കണ്ടെത്തുന്നത്. ലോകത്തിന്‍റെ നന്മക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിനാണ് ഗ്രെറ്റ തുംബെര്‍ഗിനെ പേഴ്സണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തതെന്ന് ടൈം മാഗസിന്‍ എഡിറ്റര്‍ എഡ്‍വാര്‍ഡ് ഫെല്‍സെന്‍തല്‍ പറഞ്ഞു. ഗ്രെറ്റ തുംബെര്‍ഗിനെ കവര്‍ ചിത്രമാക്കിയ പുതിയ മാഗസിനും പുറത്തിറക്കി. ദ പവര്‍ ഓഫ് യൂത്ത് എന്ന അടിക്കുറിപ്പോടെയാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്.

ഈ വര്‍ഷത്തെപുരസ്‌കാരത്തിനുള്ള ചുരുക്കപ്പെട്ടികയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അമേരിക്കന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി എന്നിവര്‍ ഇടംപിടിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.