മരട് ഫ്ലാറ്റ്: നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന്

കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ചതിനെ തുടർന്ന് സുപ്രീം കോടതി പൊളിക്കാൻ നിർദേശിച്ച മരടിലെ ഫ്ലാറ്റിന്റെ ഉടമകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ചേരും. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായ കമ്മിറ്റിയുടെ യോഗമാണ് കൊച്ചിയിൽ ചേരുന്നത്. മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെഎസ്ആർഎയിലെ എൻജിനിയർ ആർ മുരുകേശൻ എന്നിവരാണ് സമിതിലെ മറ്റം​ഗങ്ങൾ. സമിതിയിലെ ഈ രണ്ട് അംഗങ്ങളെ നിശ്ചയിച്ച് സർക്കാർ ഉത്തരവ് ഇന്നലെ ഇറക്കിയിരുന്നു.

ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുമ്പോൾ നഷ്ടപരിഹാരം നൽകാൻ യോഗ്യത ഉള്ളവരുടെ പട്ടിക സമിതി പരിശോധിക്കും. മരട് നഗരസഭയാണ് പട്ടിക നൽകുക. എന്നാൽ രേഖകൾ സമർപ്പിച്ച 130 ഓളം പേർക്ക് മാത്രമേ തുക ലഭിക്കുകയുള്ളു എന്നാണ് സൂചന. ഉടമസ്ഥാവകാശം രേഖയായി ഇല്ലാത്തവര്‍ക്ക് ഏതുതരത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നത് അടക്കമുള്ള തീരുമാനം ഈ സമിതിയാണ് എടുക്കുക.

© 2024 Live Kerala News. All Rights Reserved.