പാക്ക് വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്കായി തുറന്നു; വിലക്ക് പിന്‍വലിച്ച് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: പാക്ക് വ്യോമ പതയിലുള്ള ഇന്ത്യന്‍ വിമാനങ്ങളുടെ വിലക്ക് പിന്‍വലിച്ച് പാക്കിസ്ഥാന്‍. ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെ നിലവില്‍ വന്ന വിലക്കാണ് നീക്കിയത്. ഇന്ന് പുലര്‍ച്ചെ 12.41 ഓടെയാണ് പാക്കിസ്ഥാന്‍ വ്യോമമേഖല ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുവാദം നല്‍കിയത്.

കഴിഞ്ഞ ഫെബ്രുവരി 26 ന് ബാലക്കോട്ട് ഇന്ത്യ നടത്തിയ വ്യോമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാക്കിസ്ഥാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ശേഷം 11 റൂട്ടുകളില്‍ രണ്ടെണ്ണം പാകിസ്ഥാന്‍ തുറന്നിരുന്നു.

പാക്കിസ്ഥാന്‍ വ്യോമമേഖല അടച്ചതിന് പിന്നാലെ ഇന്ത്യന്‍ വ്യോമ ഗതാഗത മേഖലക്ക് 550 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് വ്യോമയാന മന്ത്രി രാജ്യസഭയില്‍ വ്യക്തമായിരുന്നു. എയര്‍ ഇന്ത്യക്ക് മാത്രം 491 കോടി രൂപയുടെ നഷ്ടം ഉണ്ടായി. ഇതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെക്കുകയുമുണ്ടായി. പാക്കിസ്ഥാനും വിലക്ക് മൂലം കോടികളുടെ നഷ്ടം സംഭവിച്ചിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.