കോണ്‍ഗ്രസിന്‍റെ പത്താം സ്ഥാനാര്‍ഥി പട്ടിക പുറത്ത്; വടകരയിലും വയനാട്ടിലും തീരുമാനമായില്ല

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പത്താം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. തിങ്കളാഴ്ച രാത്രിയില്‍ പുറത്തിറക്കിയ പട്ടികയിലും വടകരയും വയനാടും ഉള്‍പ്പെട്ടിട്ടില്ല. മഹാരാഷ്ട്രയിലെ ഒരു സീറ്റിലും പശ്ചിമബംഗാളിലെ 25 സീറ്റുകളിലുമടക്കം 26 സ്ഥാനാര്‍ഥികളെയാണ് ഇന്നു പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതാണ് വയനാട്ടിലെയും വടകരയിലെയും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാന്‍ കാരണം. അതേസമയം, രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് എഐസിസി വ്യക്തമാക്കുന്നത്.

വടകര മണ്ഡലത്തിൽ കെ മുരളീധരൻ പ്രചാരണം തുടങ്ങിയെങ്കിലും എഐസിസി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് കേരള നേതാക്കൾ പ്രഖ്യാപനം നടത്തിയതിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.

© 2024 Live Kerala News. All Rights Reserved.