സോളാര്‍: ഗണേഷ്‌കുമാറിന്റെ പി.എ പ്രദീപ് മൊഴിനല്‍കി

 

കൊച്ചി: സോളാര്‍ കമ്മീഷന്‍ മുമ്പാകെ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പി.എ പ്രദീപ് മൊഴിനല്‍കി. പലതവണ ഹാജരാകാത്ത പ്രദീപിനെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനെത്തുടര്‍ന്നാണ് ഇന്ന് ഹാജരായത്.

2014 ജൂലായ് 27ന് അട്ടക്കുളങ്ങര ജയിലില്‍ സരിതനായരുടെ അമ്മയോടൊപ്പം സരിതയെ കണ്ട വ്യക്തി പ്രദീപാണെന്ന് തെളിഞ്ഞിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെയാണ് പ്രദീപ് എത്തിയത്. സരിതയെ കാണാന്‍ അയാളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രിസഭയിലെ പല പ്രമുഖരും ജയിലധികൃതരെ സ്വാധീനം ചെലുത്തിയിരുന്നു.

ആ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സരിത മാധ്യമങ്ങള്‍ക്ക് നല്‍കാനിരുന്ന കത്ത് 23 പേജില്‍ നിന്ന് നാലായി ചുരുങ്ങിയത്. ഇതിനായി പലരും സരിതയ്ക്ക് പണം നല്‍കിയെന്ന ആരോപണവുമുണ്ട്.

© 2024 Live Kerala News. All Rights Reserved.