പ്രളയം ദുരന്തം വിതച്ച് മൂന്നു മാസത്തിനു ശേഷം ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും കേന്ദ്ര സർക്കാർ കേരളത്തിന് 2500 കോടി രൂപയുടെ സഹായംകൂടി അനുവദിച്ചു. നേരത്തേ അനുവദിച്ച 600 കോടി രൂപ സഹായത്തിനു പുറമെയാണിത്.>എക്യരാഷ്ട്ര സഭ ഏജൻസികൾ നടത്തിയ പഠനം അനുസരിച്ച് 26, 718 കോടി രൂപയുടെ നഷ്ടം കേരളത്തിനുണ്ട്. പുനർനിർമാണത്തിന് 31,000 കോടി രൂപ ചെലവുവരുമെന്ന് കണക്കാക്കിയ കേരള സർക്കാർ അതിൽ 4800 കോടി രൂപയാണ് കേന്ദ്ര സഹായമായി ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പകുതിയോളം നൽകാനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ അധ്യക്ഷനായ സമിതി അംഗീകാരം നൽകിയത്.സമിതിയുടെ തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനും ധനമന്ത്രി അരുൺ ജെയ്റ്റ്ലി, കൃഷി മന്ത്രി രാധാമോഹൻ സിങ് എന്നിവർ അംഗങ്ങളുമായ ഉന്നതാധികാര സമിതിയാണ് അന്തിമമായി
പ്രഖ്യാപിക്കുക.