മുംബൈ: ബൗളര്‍മാര്‍ക്ക് ഐപിഎലില്‍നിന്നു വിശ്രമം അനുവദിക്കണമെന്ന വിരാട് കോഹ്ലിയുടെ ആവശ്യത്തിനെതിരെ രോഹിത് ശര്‍മ്മ രംഗത്ത്. അടുത്ത വര്‍ഷം ലോകകപ്പ് നടക്കുന്നതു കണക്കിലെടുത്ത് ഇന്ത്യന്‍ ടീമിലെ പ്രധാന പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവർക്ക് ഐപിഎല്ലിൽ വിശ്രമം അനുവദിക്കണമെന്നായിരുന്നു കോഹ്ലിയുടെ ആവശ്യം. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ രോഹിത്, ബുംറ കളിക്കാന്‍ സജ്ജനാണെങ്കില്‍ വിശ്രമം അനുവദിക്കില്ല എന്നു വ്യക്തമാക്കി.
അടുത്ത വര്‍ഷം ഏപ്രില്‍ ആദ്യമാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുക. മേയ് മൂന്നാമത്തെ ആഴ്ച വരെ ടൂര്‍ണമെന്റ് നീണ്ടുനില്‍ക്കും. തുടർന്ന് മേയ് 30 മുതല്‍ ജൂലൈ 14 വരെ ഏകദിന ലോകകപ്പും നടക്കും. ഈ സാഹചര്യത്തിലാണ് ബൗളര്‍മാര്‍ക്കു വിശ്രമം എന്ന നിര്‍ദേശം കോഹ്ലി മുന്നോട്ടുവച്ചത്.