കേരളത്തെ പുരോഗമനപാതയില്‍ നിലനിര്‍ത്തുക എന്നതിന് മാത്രമാണ് പരിഗണനയെന്നും വോട്ട് നഷ്ടപ്പെടുമെന്ന് പേടിച്ച് അനാചാരങ്ങളെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ പിന്നോട്ട് നടത്താന്‍ അനുവദിക്കില്ല. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത്തരം പ്രവണതകളെ ചെറുക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
വിശ്വാസത്തിന്‍റെ പേരില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല. ഏത് വിശ്വാസത്തിന്‍റെയും ആചാരത്തിന്‍റെയും പേരിലായാലും അത് നീചമണെന്നും മുഖ്യമന്ത്രി പറഞ്ഞു. സവർണനെന്നും അവർണനെന്നും, സ്ത്രീയെന്നും പുരുഷനെന്നും, വിശ്വാസിയെന്നും അവിശ്വാസിയെന്നും വേർതിരിവ് ഉണ്ടാക്കാൻ ചിലര്‍ ശ്രമിക്കുന്നു. ഇത് വിജയിക്കാൻ അനുവദിച്ചാൽ ഇന്ന് കാണുന്ന കേരളം ഇനി ഉണ്ടാകില്ല.
പല രൂപത്തിലും, വേഷത്തിലും ഇറങ്ങുന്ന ദുശ്ശാസനന്മാരുണ്ട്. അവർ ഇവിടെ വിജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ സംഘപരിവാർ സംഘടനകൾ നടത്തുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പിണറായിയുടെ പരാമർശം.