തനിക്ക് യുവമോർച്ചയുടെ വധഭീഷണിയെന്ന് ശശി തരൂർ; പരാതി നൽകി

തിരുവനന്തപുരം: ശശി തരൂരിനെതിരെ യുവമോർച്ചയുടെ വധഭീഷണി. സംഭവത്തിൽ ശശി തരൂർ എംപി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. താൻ രാജിവെച്ച് പാകിസ്താനിലേക്ക് പോകണമെന്നും അല്ലെങ്കിൽ വധിക്കുമെന്ന് യുവമോർച്ച പ്രവർത്തകർ ഭീഷണി മുഴക്കിയതായാണ് ശശി തരൂരിന്റെ പരാതി.

ഒാഫിസിൽ അതിക്രമിച്ച് കയറുന്നത് തടയാൻ ശ്രമിച്ച ഓഫിസ് സ്റ്റാഫ് അംഗങ്ങളായ എം.എസ്. ജ്യോതിഷ്, സനൽകുമാർ, പ്രശാന്ത്, എം.ആർ. ബിജു, രാഹുൽ മേനോൻ, ജോർജ് ലോറൻസ്, ദേവാനന്ദ് എന്നിവരെ അസഭ്യം പറയുകയും സനൽകുമാറിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എം.പി ഓഫിസിൽ അപേക്ഷയുമായി എത്തിയ പാറശ്ശാല സ്വദേശി പ്രമോദിനു േനരെ കരിഓയിൽ പ്രയോഗം നടത്താൻ ശ്രമിച്ചു. അയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പുളിമൂട് റോഡിൽ പ്രവർത്തിക്കുന്ന ഓഫിസിലേക്ക് 1.40 ഒാടെയാണ് നാല് ബൈക്കിൽ എത്തിയ പത്തോളം യുവാക്കൾ ഓഫിസിെൻറ ബോർഡിലും ഓഫിസിെൻറ ഇരുകവാടത്തിലും കരിഒായിൽ പ്രേയാഗം നടത്തിയത്. വിവാദമായ ഹിന്ദുപാകിസ്താന്‍ പരാമര്‍ശത്തില്‍ തരൂര്‍ മാപ്പ് പറയണമെന്നും അദ്ദേഹം ഇന്ത്യവിട്ട് പോകണമെന്നും ആവശ്യപ്പെട്ടാണ് ഓഫീസിന് മുന്നില്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റീത്ത് വെച്ചതും കരിഓയില്‍ ഒഴിച്ചതും.

ഒരു പ്രാവശ്യം കൂടി ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാകിസ്താനാകുമെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം.

© 2024 Live Kerala News. All Rights Reserved.