ലോകചാമ്പ്യന്മാര്‍ ആദ്യ റൗണ്ടില്‍ പുറത്ത്; കൊറിയയോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ജര്‍മ്മനി പരാജയപ്പെട്ടത്

കസാന്‍: കിരീട പ്രതീക്ഷ‍യുമായെത്തിയ ലോകചാമ്പ്യന്മാര്‍ ആദ്യ റൗണ്ടില്‍ പുറത്ത്. കൊറിയയോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ജര്‍മ്മനി പരാജയപ്പെട്ട്. ജര്‍മനിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ദക്ഷിണകൊറിയ തോല്‍പ്പിച്ചത്. 1938ന് ശേഷം ആദ്യമായാണ് ജര്‍മനി ആദ്യറൗണ്ടില്‍ തന്നെ പുറത്താകുന്നത്.
രണ്ടാം പകുതിയുടെ ഇഞ്ചുറി ‌ടൈമില്‍ വീണ രണ്ടു ഗോള്‍ പ്രഹരത്തില്‍ ഹൃദയം തകര്‍ന്ന് തല ഉയര്‍ത്താനാവാതെ യോക്കിം ലോയുടെ ജര്‍മന്‍ താരപ്പട റഷ്യയില്‍നിന്നും നാട്ടിലേക്ക് വണ്ടികയറുന്നു. കളിയുടെ 93 ാം മിനിറ്റില്‍ കിം യുംഗ്‌വോണും 96 ാം മിനിറ്റില്‍ സണ്‍ ഹിയുംഗ്മിനുമാണ് കൊറിയയുടെ ചരിത്ര ഗോളുകള്‍ നേടിയത്.
ജര്‍മനി ദക്ഷിണകൊറിയോട് തോറ്റതോടെ മെക്‌‌സിക്കോയും രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി. മെക്‌സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ് എഫിലെ ചാമ്ബ്യന്‍മാരായി സ്വീഡന്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. കോര്‍ണര്‍ കിക്കില്‍നിന്നുമായിരുന്നു ജര്‍മനിയെ ഞെട്ടിച്ച ഗോള്‍. ജര്‍മന്‍ ബോക്സിലേക്ക് എത്തിയ കോര്‍ണര്‍ കൂട്ടപ്പൊരിച്ചിലിനിടെ യുംഗ്‌വോണിന്‍റെ കാലില്‍ നിന്നും ഗോള്‍ പിറന്നു.
പക്ഷേ ലൈന്‍ റഫറി ഓഫ്‌സൈഡ് വിളിച്ചു. ഒടുവില്‍ കൊറിയ വാറിന് കൊടുത്തു. വാറില്‍ കൊറിയക്ക് അനുകൂലമായ വിധി. ജര്‍മനിയുടെ പ്രതീക്ഷ തല്ലിക്കെടുത്തി കൊറിയ ലീഡെടുത്തു. മൂന്ന് മിനിറ്റിന് ശേഷം കൊറിയ വീണ്ടും വല ചലിപ്പിച്ചു. ഇത്തവണ അവസാന അടവെന്ന നിലയില്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ ഇറങ്ങിക്കളിച്ചതോടെ ജര്‍മനിയുടെ പോസ്റ്റ് ഒഴിഞ്ഞുകിടന്നു. ഈ അവസരം മുതലെടുത്ത് സോങ് ഹ്യൂങ് മിന്‍ വല ചലിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.