റഷ്യൻ ലോകകപ്പ് ജപ്പാൻ-സെനഗൽ ആവേശപ്പോര് സമനിലയിൽ അവസാനിച്ചു. ആദ്യ പകുതിയിൽ 1-1 എന്ന നിലയിൽ തുല്യത പാലിച്ച ഇരു ടീമുകളും രണ്ടാം പകുതിയിലും മത്സരിച്ച് കളിച്ച് ഒാരോ ഗോൾ വീതം നേടി സമനിലയിലാവുകയായിരുന്നു.
12ാം മിനിറ്റിൽ സൂപ്പർതാരം സാദിയോ മാനെയുടെ ഗോളിൽ മുന്നിട്ട് നിന്ന സെനഗലിന് 32ാം മിനിറ്റിൽ ജപ്പാൻ തിരിച്ചടി നൽകി. തകാശി ഇൻയുവാണ് ജപ്പാന് വേണ്ടി വലകുലുക്കിയത്. രണ്ടാം പകുതിയിൽ മൂസ വാഗിന്റെ ഗോളിലൂടെ 2-1 എന്ന ലീഡ് സ്വന്തമാക്കിയ സെനഗലിന് 79ാം മിനിറ്റിലാണ് ഹോണ്ടയിലൂടെ ജപാൻ മറുപടി നൽകിയത്.
ബോക്സിനകത്ത് യൂഗോ നഗാമോട്ടോയും തകാശിയും ചേർന്ന് നടത്തിയ മികച്ച നീക്കങ്ങളാണ് ഏഷ്യൻ കരുത്തർക്ക് ഗോൾ സമ്മാനിച്ചത്. ജപ്പാന്റെ പ്രതിരോധത്തിന്റെയും ഗോളി കവാഷിമയുടെയും വീഴ്ച മുതലെടുത്തായിരുന്നു സെനഗലിന്റെ ഗോൾ.