ടെക്സസ്: യുഎസിലെ സ്കൂളില്‍ വീണ്ടും വെടിവെയ്പ്പ്. ടെക്സസിലെ സാന്റ ഫെ ഹൈസ്കൂളിൽ നടന്ന വെടിവയ്പ്പിൽ പത്തു പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ അധികവും വിദ്യാർഥികളാണ്. ഹൂസ്റ്റന് തെക്ക് 65 കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ് പ്രാദേശിക സമയം രാവിലെ ഒൻപതു മണിയോടെ വെടിവയ്പ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർഥി കസ്റ്റഡിയിലുണ്ട്.
അതേസമയം, ഈ വിദ്യാർഥിയാണോ അക്രമം നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. വെടിവയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. വെടിവയ്പ്പിൽ ഒന്നിലധികം പേർ കൊല്ലപ്പെട്ടെന്നും മരണസംഖ്യ വ്യക്തമല്ലെന്നും പൊലീസ് പറയുന്നു. ടെക്സസിലെ വെടിവയ്പ്പിൽ ആശങ്ക വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ട്വീറ്റ് ചെയ്തു.