ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നു പ്രഖ്യാപിക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുന്നത്. 224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. രണ്ടു സീറ്റുകളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച കർണാടകയിൽ തൂക്കുസഭയാകുമെന്നാണു മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.
അതേസമയം, സർക്കാരുണ്ടാക്കുമെന്ന ആത്മവിശ്വാസത്തിലാണു ബിജെപിയും കോൺഗ്രസും. നിര്‍ണായക കക്ഷിയായി മാറുന്ന ജെഡിഎസ് എന്ത് തീരുമാനം പ്രഖ്യാപിക്കും എന്നും എല്ലാവരും ഉറ്റുനോക്കുന്നു.