കണ്ണൂർ: സിപിഎം പ്രവർത്തകൻ ബാബു കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിലായി. ആർഎസ്എസ് പ്രവർത്തകനായ ജെറിൻ സുരേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തതത്. ജെറിന്‍റെ വിവാഹ ചടങ്ങിനിടെ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പുതുച്ചേരി പോലീസാണ് ജെറിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനേത്തുടർന്ന് ജെറിന്‍റെ വിവാഹ ചടങ്ങ് മുടങ്ങി. ജെറിന്‍റെ ബന്ധുക്കളും വിവാഹത്തിനെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരും അറസ്റ്റിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
പള്ളൂരിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിനെയും ന്യൂ മാഹിയിൽ പെരിങ്ങാടി ഇൗച്ചിയിലെ ആർ.എസ്.എസ് പ്രവർത്തകൻ കെ.പി. ഷമേജിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മാഹി സീനിയർ പൊലീസ് സൂപ്രണ്ട് അപൂർവ ഗുപ്ത പള്ളൂരിലും കണ്ണൂർ ജില്ല പൊലീസ് ചീഫ് ജി. ശിവവിക്രം തലശ്ശേരിയിലും ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്