പിണറായിയിലെ ദുരൂഹ മരണം ; കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍

തലശേരി: കണ്ണൂർ പിണറായിയില്‍ മാതാപിതാക്കളും ചെറുമക്കളും ഉൾപ്പെടെ ഒരു കുടുബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മകൾ കസ്റ്റഡിയില്‍. പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ കിഷോർ (8), കീര്‍ത്തന (ഒന്നര) എന്നിവര്‍ മരിച്ച സംഭവത്തിലാണ് മരിച്ച ദമ്പതികളുടെ മകളും കുട്ടികളുടെ മാതാവുമായ സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ഇന്ന് രാവിലെ പത്തോടെയാണ് മഫ്തിയിലെത്തിയ പോലീസ് സംഘം കസ്റ്റഡിയിലെടുത്ത സൗമ്യയെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ചോദ്യം ചെയ്യലില്‍ നാല് മരണങ്ങളുടേയും ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

ആറുവര്‍ഷം മുമ്പാണ് കീര്‍ത്തന മരിച്ചത്. ഐശ്വര്യ കഴിഞ്ഞ ജനുവരിയിലും കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്.

നാല് മരണങ്ങളില്‍ മൂന്നും എലി വിഷം ഉള്ളിൽ ചെന്നാണെന്ന് ഇതിനകം വ്യക്തമായി . മൂന്ന് മൃതദേഹങ്ങളുടേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ ബലത്തിലും ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലും കൊലപാതകങ്ങളില്‍ മുഖ്യപങ്ക് വഹിച്ചത് വീട്ടിനുള്ളില്‍ തന്നെയുള്ളയാളെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.

സൗമ്യയുമായി ബന്ധമുള്ള നാലു യൂവാക്കളെ ഇതിനോടകം പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. എന്നാല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇതേവരെ പുറത്തുവന്നിട്ടില്ല. അലുമിനിയം ഫോസ്‌ഫൈഡ് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരിച്ചതെന്ന രാസപരിശോധനാ ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.

© 2024 Live Kerala News. All Rights Reserved.