ഭീകരാക്രമണം: പാക്ക് ഹൈക്കമ്മീഷണറുമായി നടത്താനിരുന്ന ചര്‍ച്ച പഞ്ചാബ് മുഖ്യമന്ത്രി റദ്ദാക്കി

 

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പാക്ക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിദുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ഗുര്‍ദാസ്പൂര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഈമാസം ചണ്ഡീഗഡ് സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു. 29 മുതല്‍ ഓഗസ്റ്റ് ഒന്നുവരെയായിരുന്നു സന്ദര്‍ശനത്തിനായി തീരുമാനിച്ചിരുന്നത്.

പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ പൊലീസ് സ്റ്റേഷനു നേരെ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴു പൊലീസുകാരും രണ്ടു ഭീകരരുമടക്കം 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാന്‍ ആസ്ഥാനമായ ലഷ്‌കറെ തയിബയോ ജയ്‌ഷെ മുഹമ്മദോ ആണ് ആക്രമണത്തിനു പിന്നിലെന്നാണു നിഗമനം. ഭീകരാക്രമണത്തിനു പിന്നാലെ അതിര്‍ത്തിയില്‍ പാക്ക് പട്ടാളം വെടിവയ്പ്പു നടത്തുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചയ്ക്കു മുന്‍പു ദിനാനഗറിലെത്തിയ സംഘം മാരുതി കാര്‍ തട്ടിയെടുത്തശേഷം ബസിനു നേരെ നിറയൊഴിക്കുകയും തുടര്‍ന്നു പൊലീസ് സ്റ്റേഷന്‍ സമുച്ചയം ആക്രമിക്കുകയും ആണുണ്ടായത്.

© 2024 Live Kerala News. All Rights Reserved.