ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് മകന്‍

ന്യൂഡല്‍ഹി: ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ബി.എച്.ലോയയുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് സംശയമൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ മകന്‍. സംഭവത്തെ ചിലര്‍ രാഷ്ട്രീയവത്കരിക്കുകയായിരുന്നു. ഇത്തരം കാര്യങ്ങള്‍ വേദന ഉണ്ടാക്കുന്നതാണെന്നും മകന്‍ അനുജ് ലോയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പിതാവിന്റെ മരണത്തിന്റെ പേരില്‍ കുടുംബാംഗങ്ങളെ ദ്രോഹിക്കാന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളെ പരിഭ്രാന്തരാക്കാനും ചിലര്‍ ശ്രമിക്കുന്നു. കുടുംബാംഗങ്ങളെ അവഹേളിക്കരുതെന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിതാവിന്റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ഹൃദയാഘാതമാണു മരണകാരണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നതായും അനൂജ് നേരത്തെ കോടതിയില്‍ കത്ത് നല്‍കിയിരുന്നു.

© 2025 Live Kerala News. All Rights Reserved.