ലാവ്‌ലിന്‍ കേസ്: പിണറായി വിജയന് സുപ്രീം കോടതിയുടെ നോട്ടീസ്; ഹൈക്കോടതി വിധിയ്ക്ക് സ്‌റ്റേ

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസുമാരായ എന്‍വി രമണ, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പിണറായി വിജയനും മറ്റ് രണ്ട് പേര്‍ക്കും നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത

അതേസമയം, കേസിലെ രണ്ടു പ്രതികളുടെ വിചാരണക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. കസ്തൂരിരംഗ അയ്യര്‍, ആര്‍. ശിവദാസന്‍ എന്നിവരുടെ വിചാരണയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. കൂടാതെ, ഈ ഹരജികളില്‍ വിശദീകരണം തേടി സി.ബി.ഐക്ക് കോടതി നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. നോട്ടീസുകളില്‍ മറുപടി ലഭിച്ച േശഷമായിരിക്കും സുപ്രീംകോടതി ഹരജികള്‍ വീണ്ടും പരിഗണിക്കുക.

സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് ലാവലിന്‍ കേസ് ഇന്ന് പരിഗണിക്കാനായി കോടതി തീരുമാനിച്ചത്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ സിബിഐയ്ക്ക് വേണ്ടി ഹാജരായ ഗീത ലൂതറയാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രിം കോടതിയില്‍ മൂന്ന് വാള്യങ്ങളായി ഫയല്‍ ചെയ്ത പ്രത്യേകാനുമതി ഹര്‍ജിയിലാണ് ഇടപാടില്‍ പിണറായി വിജയന്റെ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ഇബി ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍, കെജി രാജശേഖരന്‍ എന്നിവര്‍ നല്‍കിയ അപ്പീലുകളും കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരന്‍ നല്‍കിയ അപേക്ഷയും കോടതിയിലെത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.