രണ്ടാംഘട്ട വിലനിയന്ത്രണം; പ്രമേഹമുൾപ്പടെയുള്ള 92 ഇനം മരുന്നുകളുടെ വില കുറച്ചു

പ്രമേഹമുൾപ്പടെയുള്ള 92 മരുന്നുകൾ കൂടി ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തി. രണ്ടാംഘട്ട വിലനിയന്ത്രത്തിന്റെ ഭാഗമായാണ് ഇത്. അർബുദം, പ്രമേഹം, രക്തസമ്മർദം, അണുബാധ എന്നിവയ്ക്കു ഫലവത്താകുന്ന മരുന്നുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.

കഴിഞ്ഞ 18ന് 65 മരുന്നുകളുടെ വില കുറച്ചതിനു പിന്നാലെയാണു ബുധനാഴ്ച 27 എണ്ണം കൂടി വിലനിയന്ത്രണ പട്ടികയിൽ ചേർത്തത്. പ്രമേഹം, അണുബാധ, വേദന, ഉയർന്ന രക്തസമ്മർദം എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് ആദ്യഘട്ടത്തിൽ കുറച്ചത്. വേദനസംഹാരികളായ ഡൈക്ലോഫെനാക്, ട്രഡമോൾ, കൊളെസ്ടെറോളിനുള്ള റോസുവസ്റ്റാറ്റിൻ, പ്രമേഹത്തിനുള്ള വോഗ്ലിബോസ്, മെറ്റ്ഫോർമിൻ സംയുക്തങ്ങൾ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി.

17,640 രൂപയായിരുന്ന അർബുദ ചികിൽസയ്ക്കുള്ള ‘ബോർടിസോമിബ്’ ഇൻജക്‌ഷന്റെ വില 12,500 രൂപയാക്കി കുറച്ചു. എന്നാൽ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകൾക്കു പ്രതിവർഷം 10% വില വർധിപ്പിക്കാൻ കമ്പനികൾക്ക് അനുമതിയുണ്ട്. ഹെപ്പറ്റൈറ്റിസ് സി രോഗികൾക്കുള്ള സോഫോസ്ബുവിർ– വെൽപാറ്റാസ്‌വിറിന്റെ വില 15,625 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.