രാംനാഥ് കോവിന്ദ് രഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് ഉടന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റ് ഹൗസിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്റ്റ് ജെ എസ് കേഹാറാണ് സത്യവാചകം ചൊല്ലി കോടുത്തത്.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ടപതി ഡോ.ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാന മന്ത്രിമാര്‍, കേന്ദ്രമന്ത്രിസഭാംഗങ്ങള്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, നയതന്ത്ര കാര്യാലയങ്ങളുടെ തലവന്‍മാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, മുഖ്യ സിവില്‍ സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിച്ചു.
രാവിലെ രാജ്ഘട്ടിലെത്തി ഗാന്ധിസമാധി സന്ദര്‍ശിച്ച ശേഷം നിയുക്ത രാഷ്ട്രപതി മിലിട്ടറി സെക്രട്ടറിയുടെ അകമ്പടിയോടെ രാഷ്ട്രപതി ഭവനിലെത്തി നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കൊപ്പം ഒരേവാഹനത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായി പാര്‍ലമെന്റ് മന്ദിരത്തിലെത്തും. ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവര്‍ ഇരുവരെയും സ്വീകരിച്ച് സെന്‍ട്രല്‍ ഹാളിലേക്ക് ആനയിക്കും.

സത്യപ്രതിജ്ഞയ്ക്കു ശേഷം വേദിയുടെ മധ്യ ഇരിപ്പിടം പ്രണവ് മുഖര്‍ജി കോവിന്ദിനായി ഒഴിഞ്ഞു നല്‍കും. തുടര്‍ന്ന് ഇരുവരും ഒരേവാഹനത്തില്‍ രാഷ്ട്രപതി ഭവനിലേക്കു മടങ്ങും. വാഹനത്തിലും ഇരിപ്പിടം പരസ്പരം മാറിയാകും മടക്കയാത്ര. പ്രണബ് മുഖര്‍ജി രാഷ്ട്രപതിഭവനിലെ പഠനമുറിയിലെ രാഷ്ട്രപതി കസേരിയില്‍ രാം നാഥ് കോവിന്ദിനെ ഇരുത്തി അധികാരക്കൈമാറ്റം നടത്തും. പ്രണബ് ഇനി താമസിക്കുന്ന 10, രാജാജി മാര്‍ഗ് വസതിയിലേക്ക് അദ്ദേഹത്തെ കോവിന്ദ് അനുഗമിക്കും. തുടര്‍ന്നു രാഷ്ട്രപതി ഭവനിലേക്കു മടങ്ങും.

© 2024 Live Kerala News. All Rights Reserved.