സുധാകരന്‍ പറഞ്ഞതെല്ലാം ശരി, എല്‍ഡിഎഫ് ചര്‍ച്ച നടത്തിയിരുന്നെന്ന് പി സി ജോര്‍ജ്; കേന്ദ്രമന്ത്രി സ്ഥാനം കിട്ടുമെന്ന ജോസിന്റെ പ്രതീക്ഷ കാരണം കൈകൊടുത്തില്ല

കെ മാണിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ എല്‍ഡിഎഫ് തയ്യാറായിരുന്നുവെന്ന മന്ത്രി ജി സുധാകരന്‍ പറഞ്ഞതെ ശരിയാണെന്ന് പി സി ജോര്‍ജ് എംഎല്‍എ. കെഎം മാണിയുടെ വീട്ടില്‍ സിപിഐഎം നേതാക്കള്‍ ചര്‍ച്ച നടത്തിയതായും പിസി ജോര്‍ജ് പറഞ്ഞു. എന്നാല്‍ രാഗുല്‍ ഗാന്ധി കേന്ദ്രമന്ത്രിസ്ഥാനം നല്‍കുമെന്ന് ഉറപ്പ് പറഞ്ഞതായി ജോസ് കെ മാണി പറഞ്ഞു. ജോസും ഭാര്യയും എതിര്‍ത്തതിനെ തുടര്‍ന്നാണ് എല്‍ഡിഎഫുമായുള്ള ചര്‍ച്ച മുന്നോട്ട് പോകാതിരുന്നതെന്നും കേരള കോണ്‍ഗ്രസ് എമ്മില്‍ ഉണ്ടായിരുന്ന പിസി ജോര്‍ജ് വെളിപ്പെടുത്തി.
രാഹുല്‍ ഗാന്ധിയുടെ ഉറപ്പില്‍ കേന്ദ്രമന്ത്രി പദം കിട്ടുമെന്ന് ജോസ് കെ മാണി പ്രതീക്ഷിച്ചിരുന്നതായും ജോര്‍ജ് പറഞ്ഞു.
കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയ്യാറായിരുന്നുവെന്ന് മന്ത്രി ജി സുധാകരന്‍ പൊതുവേദിയില്‍ പറയുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു വാഗ്ദാനമെന്നും അന്ന് എല്‍ഡിഎഫ് പറഞ്ഞത് കേട്ടിരുന്നുവെങ്കില്‍ കെഎം മാണിക്ക് സ്വപ്‌നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നു എന്നും മന്ത്രി സുധാകരന്‍ പറഞ്ഞിരുന്നു.

2012ല്‍ നിയമസഭയില്‍ താന്‍ പ്രസംഗിച്ചിരുന്നുവെന്നും അന്നത് കേട്ടിരുന്നെങ്കില്‍ മാണിസാറിന് ഈ ദുംഖങ്ങളുണ്ടാകുമായിരുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. യുഡിഎഫുകാര്‍ സ്വര്‍ണം കൊണ്ട് കെട്ടിയാലും സാരമില്ല അങ്ങേക്ക് അത് ബന്ധനം തന്നെയാണ്, ഇടക്കാലത്ത് കിട്ടുന്ന ഒരു പോസ്റ്റായിരുന്നെങ്കിലും അത് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറത്തായിരുന്നുവെന്നും ജി സുധാകരന്‍ സൂചിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.