ബാബ്‌റി മസ്ജിദ് ഗൂഢാലോചന കേസ്: അദ്വാനിയുടെ വിടുതല്‍ ഹര്‍ജി തള്ളി; ബിജെപി നേതാക്കള്‍ക്കെതിരെ വിചാരണ കോടതി ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി

ലക്‌നൗ: ലക്‌നൗ: ബാബ്‌റി മസ്ജിദ് ഗൂഢാലോചന കേസില്‍ അദ്വാനിയുടെ വിടുതല്‍ ഹര്‍ജി തള്ളി പ്രത്യേക സിബിഐ കോടതി തള്ളി. ബിജെപി നേതാക്കള്‍ക്കെതിരെ ക്രമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി. ബിജെപി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ച ശേഷമാണ് കുറ്റവിമുക്തരാക്കണമെന്ന എല്‍കെ അദ്വാനിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയത്.
ബാബ്‌റി മസ്ജിദ് ഗൂഢാലോചന കേസില്‍ എല്‍കെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷിയടക്കം ബിജെപി നേതാക്കള്‍ക്ക് സിബിഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ആള്‍ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ബാബ്‌റി മസ്ജിദ് ഗൂഢാലോചന കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. 12 ബിജെപി നേതാക്കളാണ് പ്രതിചേര്‍ക്കപ്പെട്ടത്.
ഗൂഢാലോചനക്കുറ്റം പ്രതികള്‍ കോടതിയില്‍ നിഷേധിച്ചു. കുറ്റവിമുക്തരാക്കണമെന്ന് ബിജെപി നേതാക്കള്‍ കോടതിയില്‍ അപേക്ഷിക്കുകയായിരുന്നു. അപേക്ഷ കോടതി തള്ളി. ലക്‌നൗവിലെ സിബിഐ കോടതിയില്‍ എല്‍കെ അദ്വാനിയും ജോഷിയും കേന്ദ്രമന്ത്രി ഉമാ ഭാരതിയും ഹാജരായി. നേരിട്ട് ഹാജരാകണമെന്നും കേസ് മാറ്റിവെക്കണമെന്ന അപേക്ഷ പരിഗണിക്കില്ലെന്നും കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അടക്കം വിചാരണ നേരിടണമെന്ന് സുപ്രീം കോടതിയാണ് ഉത്തരവിട്ടത്. 2001ല്‍ ഇവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം റായ്ബറേലി കോടതി ഒഴിവാക്കിയിരുന്നു. സിബിഐ ആവശ്യപ്രകാരം സുപ്രീം കോടതി കുറ്റം പുനസ്ഥാപിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.