വയനാട്ടിലെ യത്തീംഖാനയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചത് നഗ്നചിത്രങ്ങള്‍ കാട്ടി; നടന്നത് അതിക്രൂരമായ ബലാത്സംഗമെന്ന് പി.കെ ശ്രീമതി എം.പി

കല്‍പ്പറ്റ: വയനാട്ടിലെ യത്തീംഖാനയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചത് ഭീഷണിപ്പെടുത്തിയ ശേഷമാണെന്ന് പി.കെ ശ്രീമതി എം.പി.
പെണ്‍കുട്ടികളെ അതിക്രൂരമായിട്ടാണ് പീഡിപ്പിച്ചത്. കൂടാതെ പീഡിപ്പിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തി പലപ്പോഴായി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ തന്നോട് പറഞ്ഞെന്നും പി.കെ ശ്രീമതി പറയുന്നു.വയനാട്ടിലെ യത്തീംഖാനയിലെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെ വിദ്യാര്‍ത്ഥിനികളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.9 ാം ക്ലാസില്‍ പഠിക്കുന്ന നാല് പെണ്‍ുകുട്ടികളേയും എട്ടാംക്ലാസില്‍ പഠിക്കുന്ന മൂന്ന് കുട്ടികളേയുമാണ് ബലാത്സംഗം ചെയ്തത്.വയനാട് യത്തീംഖാനെയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ആറു പ്രതികളുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ആറുപേരേയും കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.കുട്ടികള്‍ പീഡനത്തിന് ഇരകളായ സംഭവത്തില്‍ പതിനൊന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികള്‍ പീഡനത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.യത്തീംഖാനയിലെ ഏഴു പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരകളായത്. പ്രായപൂര്‍ത്തിയാകാത്ത ഇവരെ ഹോസ്റ്റലിലേക്ക് പോകും വഴി കടയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.പതിനഞ്ച് വയസ്സിനു താഴെ മാത്രം പ്രായം വരുന്നവരാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍. അനാഥാലയത്തിന് സമീപത്തെ കടയിലെ ജീവനക്കാരായ യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യത്തീംഖാന അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.

© 2025 Live Kerala News. All Rights Reserved.